Skip to main content

ഇടക്കാല ബജറ്റ് 2024-2025, പാവപ്പെട്ടവരെ ചൂഷണം ചെയ്‌തുകൊണ്ട് ധനികരെ കൂടുതൽ സമ്പന്നരാക്കുന്ന മോദിയുടെ ‘വികസന മോഡൽ’

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ ഭരണകാലത്തെ സമ്പദ്‌ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ഇടക്കാല ബജറ്റാണ്‌ കേന്ദ്രധനമന്ത്രി അവതരിപ്പിച്ചത്. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കിത്തീർക്കുന്ന വികസന കാഴ്ചപ്പാടാണ് മോദിസർക്കാരിന്റേത്‌. 2024-25ലെ ബജറ്റ് 2024 പൊതുതിരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന സർക്കാരിൻ്റെയും പാർലമെൻ്റിൻ്റെയും ഉത്തരവാദിത്തമാണെങ്കിലും 2023-24ലെ പുതുക്കിയ കണക്കുകൾ യാഥാർഥ്യത്തെ തുറന്നുകാട്ടുന്നു.

കേന്ദ്രസർക്കാരിന്റെ വരുമാനം 2023–24ൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ്‌ വിഹിതത്തെക്കാൾ ചുരുക്കി. ചെലവുകളിലെ വളർച്ച ഏഴ്‌ ശതമാനം മാത്രമാണ്‌. സാമ്പത്തിക വളർച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്‌. സർക്കാർ സംവിധാനത്തിന്റെ ഭരണനിർവ്വഹണ ചിലവ്‌ ബജറ്റ്‌ വിഹിതത്തെക്കാൾ കൂടുകയും ചെയ്‌തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ്‌ മൊത്തം ചെലവ്‌ കുറച്ചത്‌ എന്നതാണ് ഇത് കാണിക്കുന്നത്. സാമ്പത്തിക വളർച്ചയെയും സമ്പദ്‌ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും ഇത്‌ പ്രതികൂലമായി ബാധിക്കും.

കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, പിഎം കൃഷി സിഞ്ചായ് യോജന, എസ്‌സി, എസ്ടി, മറ്റ് വിഭാഗങ്ങൾക്കുള്ള അംബ്രല്ല സ്കീമുകൾ തുടങ്ങിയ നിരവധി ഇനങ്ങളിലെ ചെലവുകൾ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ കുറവാണ്. പിഎം ആവാസ് യോജന, പിഎം ഗ്രാം സഡക് യോജന, പിഎം പോഷൻ എന്നിവയുടെ പുതുക്കിയ ചെലവുകൾ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് മാത്രമല്ല, 2022-23ൽ അനുവദിച്ചതിലും കുറവാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളിലടക്കം ഇതെ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. വളം സബ്സിഡി, ഭക്ഷ്യ സബ്‌സിഡി, തൊഴിലുറപ്പ് പദ്ധതി, നഗരവികസനം ഉൾപ്പടെയുള്ളവയിലും ഇതു തന്നെയാണ് സ്ഥിതി. 2022-23നെ അപേക്ഷിച്ച് 2023-24ൽ ഭക്ഷ്യ സബ്‌സിഡി 60,470 കോടി രൂപ വെട്ടിക്കുറയ്ക്കപ്പെട്ടപ്പോൾ വളം സബ്‌സിഡിയിൽ 62,445 കോടി രൂപയുടെ കുറവുവന്നു. 2023-24ൽ തൊഴിലുറപ്പ് പദ്ധതിയിൽ ചിലവഴിച്ചത് മുൻവർഷത്തേക്കാൾ 4,806 കോടി രൂപ കുറവാണ്. ഗ്രാമവികസനത്തിനായുള്ള തുകയിലും സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റങ്ങളിലും മാറ്റമില്ലെങ്കിലും വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ ഫലത്തിൽ വെട്ടിക്കുറവാണ് സംഭവിച്ചിട്ടുള്ളത്. മൂലധനച്ചെലവുകൾക്കായി നൽകുന്ന വായ്പകൾ ജിഎസ്ടി നഷ്ടപരിഹാരത്തിനു പകരം നേരത്തെ നൽകിയ വായ്പകളേക്കാൾ വളരെ കുറഞ്ഞ തുകയായതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ഞെരുക്കത്തിലാകും.

കേന്ദ്രസർക്കാരിന്റെ ചെലവ് കുറയ്ക്കലും വരുമാനം 'വർധിപ്പിക്കലും' നടന്നത് അതിദുർബലമായ സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിലാണ്. 2023-24ൽ പണപ്പെരുപ്പ നിരക്ക് 1.6 ശതമാനത്തിലോട്ട് ഇടിഞ്ഞുവെന്ന കപട കണക്കിന്റെ അടിസ്ഥാനത്തിലാണ് അതേ കാലയളവിൽ പണപ്പെരുപ്പം കണക്കിലെടുത്തുകൊണ്ടുള്ള 'യഥാർത്ഥ' വളർച്ചാനിരക്ക് 7.3 ശതമാനമാണെന്ന അടിസ്ഥാനരഹിതമായ വാദം ഉന്നയിക്കപ്പെടുന്നത്. ഉപഭോക്തൃ വിലസൂചിക പ്രകാരം പണപ്പെരുപ്പം 6 ശതമാനവും ഭക്ഷ്യ വിലക്കയറ്റത്തോത് 10 ശതമാനവുമാണെന്ന കണക്ക് ഇതിന് വിരുദ്ധമാണ്. വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ട് 2023 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയിരിക്കുകയാണ് എന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തിൻ്റെ യഥാർത്ഥ സ്ഥിതി തുറന്നുകാട്ടുന്നു.

സാമ്പത്തിക വളർച്ച മന്ദഗതിയിലാണെങ്കിലും, ആ വളർച്ചയുടെ ഗുണമടക്കം വൻകിട കുത്തകൾക്കും സമ്പന്നർക്കുമാണ് ലഭിക്കുക എന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തിയിരിക്കുകയാണ്. കോർപ്പറേറ്റ് നികുതികളിൽ നിന്നും ആദായനികുതികളിൽ നിന്നുമുള്ള വരുമാനം കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഗണ്യമായി കുതിച്ചുയർന്നത് നികുതി നിരക്ക് ഉയർന്നതുകൊണ്ടല്ല, മറിച്ച് മൊത്തം വരുമാനത്തിൽ സമ്പന്നരുടെ വരുമാനത്തിന്റെ പങ്ക് വർധിച്ചു എന്ന യാഥാർഥ്യമാണ്. ഇതാണ് ‘കെ ആകൃതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ’ അഥവാ
ജോലിഭാരം വർധിച്ചുവരുമ്പോഴും കുറഞ്ഞ വേതനം സ്വീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന ‘വികസനം’.

സംമ്പത്തിക വളർച്ചയിൽ തൊഴിലാളികളെ പങ്കാളികളാക്കി ‘സാമൂഹികനീതി’ ഉറപ്പുവരുത്തുമെന്ന മോദിസർക്കാർ അഴിച്ചുവിടുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഈ ഇടക്കാല ബജറ്റ്‌ തുറന്നുകാട്ടുന്നു. കുത്തകമുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഞെരുക്കുന്ന മോദിസർക്കാരിന്റെ 'വികസന മെഡലാണ്' ഈ ബജറ്റും മുന്നോട്ടുവെക്കുന്നത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.