മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ് നിലപാട് ആത്മഹത്യാപരമാണ്. മുമ്പ് ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്. കോൺഗ്രസ് തങ്ങളുടെ മുന്നണിയിലെ പാർടികളോട് തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ് നിലപാട്. ഇത് ഗൗരവമുള്ള രാഷ്‌ട്രീയ പ്രശ്‌നമാണ്.
ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യത്ത് നടക്കുന്ന കടന്നാക്രമണങ്ങളെ ചെറുക്കണം. എന്നാൽ അതിന് ആർഎസ്‌എസ് മാതൃകയിൽ ന്യൂനപക്ഷ പ്രസ്ഥാനമുണ്ടാക്കി ആക്രമണം നടത്തുകയല്ല വേണ്ടത്. കമ്യൂണിസ്‌റ്റ് പാർടി മതത്തിന് എതിരാണെന്ന് ചിലർ കള്ളപ്രചാരണം നടത്തുന്നു. മലപ്പുറം ജില്ലയിൽ പള്ളികൾ അറ്റകു റ്റപ്പണി നടത്താൻ ജില്ലാ ഭരണകേന്ദ്രത്തിന്റെ അനുമതി വേണമെന്ന നിയമം മാറ്റിയത് 1957ലെ ഇഎംഎസ് സർക്കാരാണ്. ഇഎംഎസ് പള്ളി എന്നൊരു പള്ളിതന്നെ ഇവിടെയുണ്ട്. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ അതിനെ കുട്ടിപാകിസ്ഥാനെന്ന് വിളിച്ച് സമരംചെയ്‌ത ജനസംഘത്തിനൊപ്പമായിരുന്നു അന്ന് കോൺഗ്രസ്.
