Skip to main content

ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ചവർക്കും അഭിവാദ്യങ്ങൾ

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത ചൂടിനെ അവഗണിച്ചും പോളിങ്‌ ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാരെയും അഭിവാദ്യം ചെയ്യുന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും കള്ളപ്രചരണങ്ങളെയും അക്രമത്തിനുള്ള ശ്രമങ്ങളെയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും അതിജീവിച്ച്‌ സമാധാനപൂർണമായാണ്‌ കേരളത്തിൽ പോളിങ്‌ പൂർത്തിയാക്കിയത്‌.
ബിജെപി ഭരണത്തിന്‌ കീഴിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഹിന്ദുത്വ രാഷ്ട്രനിർമിതിക്കുള്ള സംഘപരിവാർ ശ്രമങ്ങളും ജനസമക്ഷം അവതരിപ്പിച്ചാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും നിയമനിർമാണങ്ങളെയും ശക്തമായി എതിർക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാർലമെന്റിൽ അത്യന്താപേക്ഷിതമാണെന്ന്‌ വോട്ടർമാരെ ബോധ്യപ്പെടുത്താനും എൽഡിഎഫിനായി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും ജനജീവിതം പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളെയും വോട്ടർമാരെ ഒരിക്കൽക്കൂടി ഓർമിപ്പിക്കാനും തെരഞ്ഞെടുപ്പ്‌ വേദിയായി. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ തുറന്നുകാണിക്കാനും ഇടതുപക്ഷത്തിനായി. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളോട്‌ മികച്ച രീതിയിലുള്ള പ്രതികരണമാണ്‌ ജനങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. ഈ ഘടകങ്ങളെല്ലാം പോളിങിൽ പ്രതിഫലിക്കും. അശ്ലീലവും വ്യാജകഥകളും പ്രചരിപ്പിച്ചാണ്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അവസാന നിമിഷവും കള്ളക്കഥകളെ കൂട്ടുപിടിച്ചാണ്‌ യുഡിഎഫ്‌ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത്‌. ഇതിനെല്ലാം കൂട്ടായി ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫിനും ബിജെപിക്കും ഒപ്പം കൂടി. ബിജെപി, യുഡിഎഫ്‌, മാധ്യമ അവിശുദ്ധ കൂട്ടുകളെ കേരളം ബാലറ്റിലൂടെ തൂത്തെറിയും. ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയാണ്‌ വോട്ടർമാരുടെ പ്രതികരണങ്ങൾ. എൽഡിഎഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം.
യുഡിഎഫിന്റെയും ബിജെപിയുടെയും കുതന്ത്രങ്ങളെയും അധിക്ഷേപങ്ങളെയും പണക്കൊഴുപ്പിനെയും അതിജീവിച്ച്‌ സമാധാനപൂർണമായി പ്രചരണപ്രവർത്തങ്ങളിൽ സജീവമാവുകയും എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്‌ത പ്രവർത്തകരെയും ബഹുജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.