Skip to main content

ബംഗാളിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കി ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം

ബംഗാളിലെ ആർ ജി കാർ ആശുപത്രിയിൽ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ആരോഗ്യമേഖലയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർന്നു വന്നിരിക്കുകയാണ്. ഒട്ടനവധി ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് വലിയ ജനപിന്തുണ നേടിക്കൊണ്ടീരിക്കുന്ന ഈ പ്രതിഷേധങ്ങൾ ദാരുണമായ നിലയിൽ ജീവൻ നഷ്ടപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയോടുള്ള ഐക്യദാർഢ്യം മാത്രമല്ല, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കെതിരായ ഡോക്ടർമാരുടെ രോഷവും അവരുടെ തിക്താനുഭവങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്.

ആർ ജി കാർ കേസിൽ സുപ്രീം കോടതി സ്വമേധയാ നോട്ടീസ് നൽകിയിരിക്കെ, ഉചിതമായ നിയമനിർമ്മാണത്തിൻ്റെ വിഷയം കേന്ദ്ര സർക്കാരിൻ്റെ അധികാരപരിധിയിലാണ്.നീതിന്യായ പ്രക്രിയകളെ അട്ടിമറിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാൻ ധൈര്യപ്പെടുന്ന എല്ലാവരെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുമുള്ള ബംഗാളിലെ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പുതിയ തെളിവുകൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടുമിരിക്കുന്നു. തുടക്കം മുതൽ തന്നെ ഈ കേസിൽ വസ്തുതകൾ മൂടി വയ്ക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടക്കുന്നുവെന്ന പൊതുജനാഭിപ്രായം ശക്തമാണ്. മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസമില്ലെന്ന ഇരയുടെ പിതാവിൻ്റെ പ്രസ്താവന, ഈ അവസ്ഥയുടെ യാഥാർത്ഥ്യവും ഗൗരവവും പ്രകടമാക്കുന്നു.

ആരോഗ്യ രംഗത്തെ ജീവനക്കാരുടെ സംരക്ഷണത്തിനായി സമഗ്രമായ നിയമനിർമ്മാണം എന്ന ആവശ്യത്തോട് അടിയന്തരമായി പ്രതികരിക്കുന്നതിനു പകരം, പ്രശ്നം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തണുപ്പൻ നീക്കമാണ് മോഡി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത് എന്നത് ദൗർഭാഗ്യകരമാണ്.ആരോഗ്യരംഗത്തെ മുഴുവൻ കൂട്ടായ്മകളുമായി കൂടിയാലോചിച്ച് കാലതാമസമില്ലാതെ നിയമം കൊണ്ടുവരികയാണ് വേണ്ടത്.

ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം സാധ്യമാക്കിയ ക്രിമിനൽ ബന്ധം മറച്ചുവെക്കാനും ഉത്തരവാദികളെ സംരക്ഷിക്കാനുമുള്ള പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങളെ അതിശക്തമായി അപലപിക്കുന്നു. അതിക്രൂരമായ പീഡനത്തിന് വിധേയയായ ഇരയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കിക്കൊണ്ട് ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.