Skip to main content

ബംഗാളിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കി ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം

ബംഗാളിലെ ആർ ജി കാർ ആശുപത്രിയിൽ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ആരോഗ്യമേഖലയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർന്നു വന്നിരിക്കുകയാണ്. ഒട്ടനവധി ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് വലിയ ജനപിന്തുണ നേടിക്കൊണ്ടീരിക്കുന്ന ഈ പ്രതിഷേധങ്ങൾ ദാരുണമായ നിലയിൽ ജീവൻ നഷ്ടപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയോടുള്ള ഐക്യദാർഢ്യം മാത്രമല്ല, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കെതിരായ ഡോക്ടർമാരുടെ രോഷവും അവരുടെ തിക്താനുഭവങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്.

ആർ ജി കാർ കേസിൽ സുപ്രീം കോടതി സ്വമേധയാ നോട്ടീസ് നൽകിയിരിക്കെ, ഉചിതമായ നിയമനിർമ്മാണത്തിൻ്റെ വിഷയം കേന്ദ്ര സർക്കാരിൻ്റെ അധികാരപരിധിയിലാണ്.നീതിന്യായ പ്രക്രിയകളെ അട്ടിമറിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാൻ ധൈര്യപ്പെടുന്ന എല്ലാവരെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനുമുള്ള ബംഗാളിലെ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പുതിയ തെളിവുകൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടുമിരിക്കുന്നു. തുടക്കം മുതൽ തന്നെ ഈ കേസിൽ വസ്തുതകൾ മൂടി വയ്ക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടക്കുന്നുവെന്ന പൊതുജനാഭിപ്രായം ശക്തമാണ്. മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസമില്ലെന്ന ഇരയുടെ പിതാവിൻ്റെ പ്രസ്താവന, ഈ അവസ്ഥയുടെ യാഥാർത്ഥ്യവും ഗൗരവവും പ്രകടമാക്കുന്നു.

ആരോഗ്യ രംഗത്തെ ജീവനക്കാരുടെ സംരക്ഷണത്തിനായി സമഗ്രമായ നിയമനിർമ്മാണം എന്ന ആവശ്യത്തോട് അടിയന്തരമായി പ്രതികരിക്കുന്നതിനു പകരം, പ്രശ്നം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തണുപ്പൻ നീക്കമാണ് മോഡി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത് എന്നത് ദൗർഭാഗ്യകരമാണ്.ആരോഗ്യരംഗത്തെ മുഴുവൻ കൂട്ടായ്മകളുമായി കൂടിയാലോചിച്ച് കാലതാമസമില്ലാതെ നിയമം കൊണ്ടുവരികയാണ് വേണ്ടത്.

ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം സാധ്യമാക്കിയ ക്രിമിനൽ ബന്ധം മറച്ചുവെക്കാനും ഉത്തരവാദികളെ സംരക്ഷിക്കാനുമുള്ള പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങളെ അതിശക്തമായി അപലപിക്കുന്നു. അതിക്രൂരമായ പീഡനത്തിന് വിധേയയായ ഇരയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കിക്കൊണ്ട് ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.