Skip to main content

അഹമ്മദാബാദ്‌ വിമാനദുരന്തം; ഇരട്ടഅന്വേഷണം ലക്ഷ്യങ്ങൾ അട്ടിമറിക്കരുത്‌

അഹമ്മദാബാദിൽ ഉണ്ടായ എയർഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉദ്യോഗസ്ഥരുടെ ഉന്നതതലസമിതി അന്വേഷണം അന്താരാഷ്‌ട്ര സിവിൽ വ്യോമയാന സമിതി(ഐസിഎഒ)യുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദഗ്‌ധസമിതി അന്വേഷണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാകരുത്. വിമാനഅപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഇതിലേയ്‌ക്ക്‌ നയിച്ച സാഹചര്യം സംബന്ധിച്ചും ഐസിഎഒ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയുടെ എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ(എഎഐബി) സ്വതന്ത്ര അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സും മറ്റ്‌ തെളിവുകളും എഎഐബിയുടെ കൈവശമായിരിക്കും; ബന്ധപ്പെട്ട രാജ്യാന്തര ഏജൻസികൾ, വിമാനത്തിന്റെയും എൻജിന്റെയും നിർമാതാക്കൾ എന്നിവരുടെ സഹകരണത്തോടെ അന്വേഷണം പൂർത്തീകരിക്കും.

ഇതിനിടെ അത്ഭുതകരമായി, ഇതേ ലക്ഷ്യങ്ങൾ പറഞ്ഞ്‌ കേന്ദ്രസർക്കാർ ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിരിക്കയാണ്‌. അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്തുക, ബ്ലാക്ക്‌ ബോക്‌സ്‌ കൈവശം വയ്‌ക്കുക, രാജ്യാന്തര ഏജൻസികളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ ചുമതലകൾ ഈ സമിതിക്ക്‌ നൽകിയിട്ടുണ്ട്‌. ഉദ്യോഗസ്ഥതല സമിതിയുടെ സമാന്തര അന്വേഷണം എഎഐബിയുടെ അന്വേഷണത്തെ അട്ടിമറിക്കും, സർക്കാർ ഇടപെടൽ അന്വേഷണത്തിൽ ഉണ്ടാകുമെന്നും സംശയം ഉയരുന്നു.

എഎഐബി അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥതല സമിതിയുടെ ചുമതലയിൽനിന്ന്‌ ഒഴിവാക്കണം. അന്വേഷണ ചുമതല പ്രൊഫഷണലുകൾക്കും വിദഗ്‌ധർക്കും വിട്ടുകൊടുക്കണം. പകരം ഉന്നതതല സമിതി അഹമ്മദാബാദും മുമ്പ്‌ വിമാനഅപകടങ്ങളുണ്ടായ സ്ഥലങ്ങളും സന്ദർശിക്കണം; വിമാനത്താവളങ്ങളുടെ സമീപം ദൂരപരിധി മറികടന്ന്‌ കെട്ടിടങ്ങൾ നിർമിക്കുന്നത്‌ ഒഴിവാക്കാനും ഇതര സുരക്ഷസംവിധാനങ്ങൾ ഏർപ്പെടുത്താനും ഉതകുന്ന ചട്ടങ്ങൾക്ക്‌ രൂപംനൽകണം. മെഡിക്കൽ കോളേജ്‌ ആശുപത്രി ഉൾപ്പടെ സമീപത്തുള്ള അഹമ്മദാബാദിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്‌ തടയാൻ നടപടി ഉണ്ടാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.