Skip to main content

അഹമ്മദാബാദ്‌ വിമാനദുരന്തം; ഇരട്ടഅന്വേഷണം ലക്ഷ്യങ്ങൾ അട്ടിമറിക്കരുത്‌

അഹമ്മദാബാദിൽ ഉണ്ടായ എയർഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉദ്യോഗസ്ഥരുടെ ഉന്നതതലസമിതി അന്വേഷണം അന്താരാഷ്‌ട്ര സിവിൽ വ്യോമയാന സമിതി(ഐസിഎഒ)യുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദഗ്‌ധസമിതി അന്വേഷണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാകരുത്. വിമാനഅപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഇതിലേയ്‌ക്ക്‌ നയിച്ച സാഹചര്യം സംബന്ധിച്ചും ഐസിഎഒ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയുടെ എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ(എഎഐബി) സ്വതന്ത്ര അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സും മറ്റ്‌ തെളിവുകളും എഎഐബിയുടെ കൈവശമായിരിക്കും; ബന്ധപ്പെട്ട രാജ്യാന്തര ഏജൻസികൾ, വിമാനത്തിന്റെയും എൻജിന്റെയും നിർമാതാക്കൾ എന്നിവരുടെ സഹകരണത്തോടെ അന്വേഷണം പൂർത്തീകരിക്കും.

ഇതിനിടെ അത്ഭുതകരമായി, ഇതേ ലക്ഷ്യങ്ങൾ പറഞ്ഞ്‌ കേന്ദ്രസർക്കാർ ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിരിക്കയാണ്‌. അപകടത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്തുക, ബ്ലാക്ക്‌ ബോക്‌സ്‌ കൈവശം വയ്‌ക്കുക, രാജ്യാന്തര ഏജൻസികളുമായി ആശയവിനിമയം നടത്തുക തുടങ്ങിയ ചുമതലകൾ ഈ സമിതിക്ക്‌ നൽകിയിട്ടുണ്ട്‌. ഉദ്യോഗസ്ഥതല സമിതിയുടെ സമാന്തര അന്വേഷണം എഎഐബിയുടെ അന്വേഷണത്തെ അട്ടിമറിക്കും, സർക്കാർ ഇടപെടൽ അന്വേഷണത്തിൽ ഉണ്ടാകുമെന്നും സംശയം ഉയരുന്നു.

എഎഐബി അന്വേഷണ പരിധിയിൽ വരുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥതല സമിതിയുടെ ചുമതലയിൽനിന്ന്‌ ഒഴിവാക്കണം. അന്വേഷണ ചുമതല പ്രൊഫഷണലുകൾക്കും വിദഗ്‌ധർക്കും വിട്ടുകൊടുക്കണം. പകരം ഉന്നതതല സമിതി അഹമ്മദാബാദും മുമ്പ്‌ വിമാനഅപകടങ്ങളുണ്ടായ സ്ഥലങ്ങളും സന്ദർശിക്കണം; വിമാനത്താവളങ്ങളുടെ സമീപം ദൂരപരിധി മറികടന്ന്‌ കെട്ടിടങ്ങൾ നിർമിക്കുന്നത്‌ ഒഴിവാക്കാനും ഇതര സുരക്ഷസംവിധാനങ്ങൾ ഏർപ്പെടുത്താനും ഉതകുന്ന ചട്ടങ്ങൾക്ക്‌ രൂപംനൽകണം. മെഡിക്കൽ കോളേജ്‌ ആശുപത്രി ഉൾപ്പടെ സമീപത്തുള്ള അഹമ്മദാബാദിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്‌ തടയാൻ നടപടി ഉണ്ടാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.