Skip to main content

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌. ഗാസയ്ക്ക്‌ നേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യ ലാക്കാക്കി വിവിധ ബഹുരാഷ്ട്ര കുത്തകകൾ കോടികൾ കൊയ്യുകയാണ്‌. വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥ എന്ന യുഎൻ റിപ്പോർട്ടിൽ ഇത്‌ വിശദമാക്കുന്നുണ്ട്‌. ഈ ഗൂഢപങ്കാളിത്തം ചർച്ചയാകണം.

നമ്മുടെ ഡിജിറ്റൽ ഇടപെടലിലൂടെയാണ്‌ കുത്തകകൾ നിലനിൽക്കുന്നതും വംശഹത്യക്ക്‌ കൂട്ടുനിൽക്കുന്നതും. എല്ലാ ദിവസവും അരമണിക്കൂർ നേരത്തേക്ക്‌ മൊബൈൽ ഓഫ്‌ ചെയ്യുന്നത്‌ ചെറുതെങ്കിലും ശക്തമായ പ്രതിഷേധമാകും. ഈ ചെറുത്തുനിൽപ്പിന്‌ പരമാവധി പ്രചാരണം നൽകണം. എല്ലാ സമൂഹമാധ്യമങ്ങളിൽ നിന്നും ഈ സമയം വിട്ടുനിൽക്കണം. യുദ്ധകുറ്റത്തിനെതിരായ ശബ്‌ദങ്ങളെ നിശ്ശബ്‌ദമാക്കാൻ കഴിയില്ലെന്ന പ്രഖ്യാപനം കൂടിയായി ഇത്‌ മാറ്റണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.