Skip to main content

കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു

കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കൊൽക്കത്ത നഗരത്തിലുടനീളമുണ്ടായ പ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല. ജനങ്ങളെക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ടിഎംസി സർക്കാർ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തിയ മനപൂർവമായ അവ​ഗണനയും ദുരന്തത്തിന് കാരണമായി.

കൊൽക്കത്തയിലെ വെള്ളപ്പൊക്ക ദുരിതം പരിഹരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരിനും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനുമുണ്ടായ പരാജയത്തെ ശക്തമായി അപലപിക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുൻ​ഗണനകൾ മറ്റു വിഷയങ്ങളിലാണ്. സൗന്ദര്യവൽക്കരണ പദ്ധതികൾക്കും കോർപ്പറേറ്റ് നയിക്കുന്ന "സ്മാർട്ട് സിറ്റി" പദ്ധതികൾക്കുമായി കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ അഴുക്കുചാലുകൾ അടഞ്ഞുകിടക്കുകയാണ്. പ്രകൃതിദത്ത ജലാശയങ്ങളും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നു. ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് പ്രഖ്യാപനങ്ങളിൽ മാത്രമായി ചുരുങ്ങുകയാണ്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെടുന്നു. ദുരിതാശ്വാസ, പുനരധിവാസ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. ദുരിതബാധിത പ്രദേശങ്ങളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പശ്ചിമ ബംഗാളിലെ എല്ലാ ഘടകങ്ങളും ഉടനടി പങ്കാളികളാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.