Skip to main content

ഏപ്രില്‍ 9-ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

ഏപ്രില്‍ 9-ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. 2011-2016 കാലഘട്ടത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ്‌ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ഫലമായി നാടിന്റെ സമസ്‌ത മേഖലകളും തകര്‍ന്നു. പാഠപുസ്‌തകങ്ങള്‍ പോലും ലഭ്യമായില്ല, വര്‍ഗ്ഗീയ ധ്രുവീകരണം രൂപപ്പെട്ടു, പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി, കാര്‍ഷിക മേഖല തകര്‍ന്നു, ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, അവയെല്ലാം കുടിശ്ശികയാക്കി. ജീവനക്കാര്‍ക്ക്‌ പോലും ശമ്പളം നല്‍കാന്‍ കഴിയാത്തവിധം സാമ്പത്തിക തകര്‍ച്ചയും നേരിട്ടു.

തകര്‍ന്നു കിടന്ന കേരളത്തെ സംരക്ഷിക്കുന്നതിനുതകുന്ന പ്രകടനപത്രിക എല്‍ഡിഎഫ്‌ ആവിഷ്‌ക്കരിച്ചു. വികസിത കേരളം, അഴിമതി രഹിത കേരളം, മതനിരപേക്ഷ കേരളം എന്ന കാഴ്‌ചപ്പാട്‌ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പ്രാവര്‍ത്തികമാക്കി. പ്രകൃതി ദുരന്തങ്ങളേയും, പകര്‍ച്ച വ്യാഥികളേയും നേരിട്ടുകൊണ്ടാണ്‌ ഇത്തരമൊരു നേട്ടം നേടാനായത്‌. നല്‍കിയ വാഗ്‌ദാനങ്ങള്‍ ഏറെക്കുറെ നടപ്പിലാക്കി. കൂടുതല്‍ മുന്നോട്ടുപോകുന്നതിനുള്ള പ്രകടനപത്രികയും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചു. അതിനെ ജനങ്ങള്‍ അംഗീകരിക്കുകയും ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തു. അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ വീണ്ടും നടപ്പിലാക്കി.

കേരളത്തില്‍ അതിദാരിദ്ര്യം പരിഹരിച്ച്‌ സമാധാനപരമായ ജീവിതം ജനങ്ങള്‍ക്ക്‌ നല്‍കി. മന്ത്രി തലത്തില്‍ ഒരു അഴിമതി ആരോപണം പോലും ഇല്ലാത്ത സര്‍ക്കാരായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മാറി. നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും, തൊഴിലാളി സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുന്നതിലും കേരളം മുന്‍പന്തിയിലെത്തി. നേട്ടങ്ങളുടെ നീണ്ട പരമ്പരയായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്‌.

രണ്ട്‌ പ്രകടനപത്രികകള്‍ നടപ്പിലാക്കിയ എല്‍ഡിഎഫ്‌ പുതിയ പ്രകടനപത്രികയിലൂടെ കേരളത്തെ മധ്യ വരുമാന രാഷ്‌ട്രങ്ങള്‍ക്കൊപ്പം വളര്‍ത്താനും, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന കാഴ്‌ചപ്പാട്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോകുന്നത്‌. ദാരിദ്ര്യം പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മുഴുവനും തൊഴില്‍ ലഭിക്കുന്നതിനും ഉതകുന്ന പരിപാടികളാണ്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. വീട്ടമ്മമാര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ 50 ശതമാനം സ്‌ത്രീകള്‍ക്ക്‌ വീടിന്‌ പുറത്ത്‌ തൊഴിലുറപ്പ്‌ നല്‍കുന്ന പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണ്‌. പൊള്ള വാഗ്‌ദാനങ്ങളല്ല, നടപ്പിലാക്കാനുള്ള പദ്ധതികളാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്‌. ഇത്‌ ഇനിയും ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ട്‌. അതിനായി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ടുകള്‍ നല്‍കി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.