Skip to main content

ഒക്ടോബർ 20 - സ. സി എച് കണാരൻ ദിനം

പാർടിയുടെ അതുല്യ സംഘാടകനും അനീതിക്കും സാമ്രാജ്യത്വത്തിനുമെതിരെ അവിശ്രമം പൊരുതിയ ധീര വിപ്ലവകാരിയുമായ സഖാവ് സി എച്ച് കണാരൻ ഓർമയായിട്ട് അരനൂറ്റാണ്ടാവുകയാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നതിൽ മൂല്യവത്തായ പങ്കാണ് സഖാവ് നിർവഹിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിച്ചതിന് അറസ്റ്റ് വരിച്ച് കൊണ്ടാണ് സി. എച്ച് പൊതു രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. 1957ലെ നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച സഖാവ് കേരള ഭൂപരിഷ്കാരണ ബില്ലിന്റെ ശില്പികളിൽ പ്രധാനിയാണ്. പാർടി രൂപം കൊണ്ട 1964 മുതൽ മരിക്കും വരെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് സി എച്ച്, അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സമര പതാകയേന്തിയ വിപ്ലവകാരിയായിരുന്നു. ഈ സാമൂഹിക വിപത്തിനെതിരെ കേരള സമൂഹം മറ്റൊരു ജനകീയ പോരാട്ടത്തിന് സജ്ജമാക്കേണ്ട പശ്ചാത്തലത്തിലാണ് സഖാവിനെ സ്മരിക്കുന്നത്. ത്യാഗ നിർഭരമായ രാഷ്ട്രീയ ജീവിതത്തിലൂടെ സമര വീര്യമായി മാറിയ സഖാവ് സി എച്ച് കണാരന്റെ ജ്വലിക്കുന്ന ഓർമ്മകൾ വരും പോരാട്ടങ്ങൾക്ക് നിരന്തരം ഊർജ്ജം പകരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.