Skip to main content

ഒക്ടോബർ 20 - സ. സി എച് കണാരൻ ദിനം

പാർടിയുടെ അതുല്യ സംഘാടകനും അനീതിക്കും സാമ്രാജ്യത്വത്തിനുമെതിരെ അവിശ്രമം പൊരുതിയ ധീര വിപ്ലവകാരിയുമായ സഖാവ് സി എച്ച് കണാരൻ ഓർമയായിട്ട് അരനൂറ്റാണ്ടാവുകയാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നതിൽ മൂല്യവത്തായ പങ്കാണ് സഖാവ് നിർവഹിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിച്ചതിന് അറസ്റ്റ് വരിച്ച് കൊണ്ടാണ് സി. എച്ച് പൊതു രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. 1957ലെ നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച സഖാവ് കേരള ഭൂപരിഷ്കാരണ ബില്ലിന്റെ ശില്പികളിൽ പ്രധാനിയാണ്. പാർടി രൂപം കൊണ്ട 1964 മുതൽ മരിക്കും വരെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് സി എച്ച്, അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സമര പതാകയേന്തിയ വിപ്ലവകാരിയായിരുന്നു. ഈ സാമൂഹിക വിപത്തിനെതിരെ കേരള സമൂഹം മറ്റൊരു ജനകീയ പോരാട്ടത്തിന് സജ്ജമാക്കേണ്ട പശ്ചാത്തലത്തിലാണ് സഖാവിനെ സ്മരിക്കുന്നത്. ത്യാഗ നിർഭരമായ രാഷ്ട്രീയ ജീവിതത്തിലൂടെ സമര വീര്യമായി മാറിയ സഖാവ് സി എച്ച് കണാരന്റെ ജ്വലിക്കുന്ന ഓർമ്മകൾ വരും പോരാട്ടങ്ങൾക്ക് നിരന്തരം ഊർജ്ജം പകരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.