Skip to main content

ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ്‌‌ പാർടി നേതാവ്‌ ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.

ജനതയുടെ വിമോചനത്തിന് ഇടതുപക്ഷമല്ലാതെ മറ്റൊരു സാധ്യതയുമില്ലെന്ന് ലോകം ഒരിക്കൽക്കൂടി പ്രഖ്യാപിക്കുകയാണ്. ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ്‌‌ പാർടി നേതാവ്‌ ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.

തീവ്രവലതുപക്ഷ ഭരണത്തിന് കീഴിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുകയായിരുന്നു. വിസ്തൃതിയിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ജനസംഖ്യയിൽ ഏഴാമത്തെ രാജ്യവുമായ ബ്രസീലിൽ അഴിമതി ജനജീവിതം കൂടുതൽ ദു‌ഷ്കരമാക്കി.

മുൻപ് പ്രസിഡന്റായിരിക്കെ ലുല നടപ്പാക്കിയ പരിഷ്കാരങ്ങൾ ബ്രസീലിന്റെ സാമ്പത്തികവളർച്ച ഉറപ്പാക്കിയിരുന്നു. ബ്രസീലിയൻ ജനതയെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച ഇടതുനേതാവാണ് അദ്ദേഹം.

മൂന്ന്‌ ദശാബ്‌ദം മുമ്പ് മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യമാണെന്ന്‌ ആഘോഷിച്ചവരോടുള്ള മറുപടിയാണ്

ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ്‌, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആവേശകരമായ ഈ മുന്നേറ്റം. ബ്രസീലിയൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.