Skip to main content

ഹിൽ ഇന്ത്യ അടച്ചിടാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആർഎസ്എസ് ഇടപെടൽ ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും നിലപാട് വ്യക്തമാക്കണം

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ് ലിമിറ്റഡിന്റെ (എച്ച്‌ഐഎൽ-ഹിൽ ഇന്ത്യ) കേരള, പഞ്ചാബ്‌ യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹാം. കേരളത്തിലും പഞ്ചാബിലും മാത്രമാണ്‌ യൂണിറ്റ്‌ അടച്ചിടാനുള്ള തീരുമാനമുള്ളത്‌. മഹാരാഷ്‌ട്രയിലേത്‌ തുടരും. ഇത്‌ ആർഎസ്‌എസിന്റെ ഇടപെടലാണ്‌. കേരളത്തിലും പഞ്ചാബിലും അവർ ഇഷ്‌ടപ്പെടുന്ന ഗവൺമെന്റല്ല. താൽപര്യമുള്ള മഹാരാഷ്‌ട്രയിലെ യൂണിറ്റ്‌ തുടരുകയാണ്‌. കേരളത്തിൽ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാത്തതുകൊണ്ടാണ് ഇത്തരം വേർതിരിവ്.

ഇത്‌ സംബന്ധിച്ച്‌ ബിജെപിക്കും യുഡിഎഫിനും എന്ത്‌ നിലപാടാണ്‌ ഉള്ളതെന്ന്‌ പറയണം. 1990 മുതൽതന്നെ സാമ്പത്തിക ഉദാരവത്‌ക്കരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും സ്വകാര്യവത്‌ക്കരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത്‌ സർക്കാർ ഇടപെട്ടപ്പോളാണ്‌ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌, ബെൽ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞത്‌. സർക്കാരിന്റെ ശ്രമഫലമായി കെപിപിഎൽ 12 പത്രങ്ങൾക്ക്‌ പേപ്പർ നൽകാനുള്ള ശേഷി നേടി.

അദാനിമാരെയും ചങ്ങാത്ത മുതലാളിത്തത്തെയും കുറിച്ച്‌ സംസാരിക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർ നവ ഉദാര നയത്തെ കോൺഗ്രസ്‌ പ്ലീനറി സമ്മേളനത്തിലും തള്ളി പറഞ്ഞിട്ടില്ല. മോദിയും അദാനിയും ഒന്നാണെന്നാണ്‌ രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത്‌. ഒന്നാക്കിയതിനുള്ള കാരണം നവ ഉദാരവൽക്കരണ നയമാണ്‌. ഈ നയം നടപ്പിലാക്കിയതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി കോൺഗ്രസാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.