Skip to main content

ജമ്മുകശ്മീർ മുൻ ​ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം.

പുൽവാമയിൽ 40 ജവാന്മാരെ കുരുതികൊടുത്ത ഭീകരാക്രമണം കേന്ദ്രസർക്കാരിന്റെ സുരക്ഷാവീഴ്ചയെ തുടർന്നാണെന്ന ജമ്മുകശ്മീർ മുൻ ​ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം.

നടന്ന ​ഗൂഢാലോചന എന്ത്? ആരാണ് നേതൃത്വം കൊടുത്തത്? സുരക്ഷാഭീഷണി മുൻകൂട്ടി അറിഞ്ഞിട്ടും ആക്രമണം നടക്കട്ടെയെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണ്? യുവജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുമെന്ന് അവകാശപ്പെടുന്ന മോദി ഇതിനെല്ലാം ഉത്തരം പറയണം. റെഡിമെയ്ഡ് ചോദ്യവും റെഡിമെയ്ഡ് ഉത്തരവുമായാണ് മോദി കൊച്ചിയിൽ യുവം പരിപാടി സംഘടിപ്പിക്കുന്നത്.

പുൽവാമയിൽ സൈനികർ വീരമൃത്യു വരിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മോദിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത് ഡോവലിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ്‌ ബിജെപി നേതാവായ മലിക് പറഞ്ഞത്. പാളിച്ച ചൂണ്ടിക്കാട്ടിയപ്പോൾ അനങ്ങരുതെന്നാണ് മലിക്കിനോട് പറഞ്ഞത്. പുൽവാമ ആക്രമണം നടക്കുമ്പോൾ ഫോട്ടോ ഷൂട്ടിലായിരുന്നു മോദി. മലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി സർക്കാർ ഇതുവരെയും ഒരക്ഷരം മിണ്ടിയിട്ടില്ല.

സത്യം പറഞ്ഞ മലിക്കിനെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ചു വേട്ടയാടുകയാണ്. ആരെങ്കിലും ചോദ്യംചോദിച്ചാൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് കേസെടുത്ത് ജയിലിലടയ്ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ മുഴുവൻ ഇറക്കി. ഇപ്പോഴും ആ പ്രവർത്തനം നടത്തുകയാണ്. രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണ് നിലപാട്. ചോദ്യം ചോദിക്കുന്നത് രാജ്യദ്രോഹമാകുന്ന സാഹചര്യമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.