Skip to main content

അടിക്കടി അരങ്ങേറുന്ന വർഗീയ കലാപങ്ങളും ഉയരുന്ന അസമത്വവും പെരുകുന്ന പട്ടിണിയും നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് നേർക്ക് വെല്ലുവിളി ഉയർത്തുന്നു. ഇതിനെതിരായ സംഘടിത പോരാട്ടങ്ങൾക്ക് നാം തയ്യാറാവണം

എണ്ണമറ്റ പോരാട്ടങ്ങളുടെയും ജീവത്യാഗങ്ങളുടേയും ധീരമായ ചെറുത്തുനിൽപ്പുകളുടേയും സമാനതകളില്ലാത്ത സമരവീര്യത്തിന്റെ ആകെത്തുകയാണ് നമ്മുടെ സ്വാതന്ത്ര്യം. ഭിന്നിപ്പിച്ച് ഭരിച്ചും വർഗീയവും വംശീയവുമായ വികാരങ്ങൾ ആളിക്കത്തിച്ചും അടക്കിവാണ 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്ത്വ' ശക്തികളെ നമ്മൾ കെട്ടുകെട്ടിച്ചത് ധീരദേശാഭിമാനികൾ ഒഴുക്കിയ ചോരയും വിയർപ്പും കൊണ്ടാണ്. ഭിന്നിപ്പിന്റെ ശക്തികൾ പുതിയ രൂപത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും നേർക്ക് വാളോങ്ങി നിൽക്കുകയാണ്. രാജ്യത്ത് അടിക്കടി അരങ്ങേറുന്ന വർഗീയ കലാപങ്ങളും ഉയരുന്ന അസമത്വവും പെരുകുന്ന പട്ടിണിയും നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് നേർക്ക് വെല്ലുവിളി ഉയർത്തുകയാണ്. ഇതിനെതിരായ സംഘടിത പോരാട്ടങ്ങൾക്ക് നാം തയ്യാറാവണം. ഈ സ്വാതന്ത്ര്യദിനം അതിന് നമുക്ക് കരുത്താവട്ടെ. ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.