Skip to main content

ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച്‌ ഇടപെടാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അവകാശമില്ല

ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച്‌ ഇടപെടാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അവകാശമില്ല. അത്‌ രാഷ്‌ട്രപതിയോട്‌ കാണിക്കുന്ന അനാദരവും ജനാധിപത്യ മൂല്യങ്ങൾക്ക്‌ എതിരുമാണ്‌. ചാൻസലർ സ്ഥാനത്തേക്ക്‌ അതതു മേഖലയിൽ വൈദഗ്ധ്യമുള്ള ഉന്നതരെ നിയോഗിക്കുന്നതിനുള്ള ബില്ലാണ്‌ നിയമസഭ പാസാക്കിയത്‌. പൂഞ്ചി കമീഷൻ ശുപാർശയും അങ്ങനെയാണ്‌. രണ്ടുവർഷത്തോളം കൈയിൽ വച്ചശേഷം സുപ്രീംകോടതിയുടെ ശക്തമായ താക്കീതിനെത്തുടർന്നാണ്‌ ഗവർണർ ഈ ബില്ലുകൾ രാഷ്‌ട്രപതിക്ക്‌ അയച്ചതുതന്നെ. അതിനുശേഷവും ഗവർണർ സെനറ്റിലേക്ക്‌ നോമിനേഷൻ നടത്തിയതടക്കമുള്ള നടപടി ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്‌. കോടതിയെ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തും. ഇത്തരം നിലപാടുകൾക്കെതിരെ ജനങ്ങളിൽനിന്ന്‌ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഗവർണറെ പിന്തുണച്ച്‌ രംഗത്തെത്തിയത്‌ കാലങ്ങളായുള്ള ബിജെപി ബന്ധത്തിന്റെ ഭാഗമാണ്‌. ബിജെപിയിലേക്ക്‌ ആളെ കൂട്ടുന്ന പണിയാണ്‌ സുധാകരൻ എടുക്കുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.