Skip to main content

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം. ഇ‍ന്നത്തെ കേരളം യാദൃച്ഛികമായി രൂപപ്പെട്ടതല്ല, ഒരുപാട്‌ ത്യാഗങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഫലമാണത്. ആ കേരളത്തെ മുന്നോട്ട്‌ കൊണ്ടുപോകുക എന്നതാണ്‌ ഉത്തരവാദിത്തം. കൈവരിച്ച നേട്ടങ്ങൾ പിന്നോട്ട്‌ കൊണ്ടുപോയാലും ഭരണ തുടർച്ച വേണ്ടെന്ന നിലപാടാണ്‌ ചിലർ സ്വീകരിക്കുന്നത്‌. നാട്‌ നശിച്ചാലും കുഴപ്പമില്ല, വർഗീയതയും അഴിമതിയും നിറഞ്ഞ നാടായി കേരളം മാറണം എന്നാണോ അവർ പറയുന്നത്?

ഭരണത്തുടർച്ച അപകടമാകുമോ എന്ന ആശങ്ക ചില സാംസ്‌കാരിക വ്യക്തികൾ ഉയർത്തുന്നുണ്ട്. അവർ ഇടതുപക്ഷത്ത്‌ നിൽക്കുമ്പോഴും ഭരണ തുടർച്ച ഉണ്ടാകരുതെന്നാണു വാദിക്കുന്നത്. ഇടതുപക്ഷം അതേ നിലയിൽ തുടരണമെന്നും എന്നാൽ ഭരണ തുടർച്ച വേണ്ടെന്നുമുള്ള നിലപാട്‌ കേരളം തകരട്ടെ എന്നാഗ്രഹിക്കുന്നതല്ലാതെ മറ്റെന്താണ്? കേരളം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് കൊണ്ടുപോകുന്ന ഇടപെടലുകളാണ്‌ മുൻകാലങ്ങളിൽ ഉണ്ടായ ഭരണമാറ്റങ്ങൾ സൃഷ്‌ടിച്ചത്.

വികസന പ്രവർത്തനങ്ങളിൽ ആരോഗ്യകരമായ വിമർശനങ്ങളോടൊപ്പം സഹകരണവും ആവശ്യമാണ്‌. തർക്കിക്കേണ്ടിടത്ത്‌ തർക്കിക്കാമെങ്കിലും സഹകരിക്കേണ്ടിടത്ത്‌ സഹകരിക്കണം. കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ യുഡിഎഫ്‌ ഭരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അത്തരം സഹകരണത്തിനും വികസന വിഷയങ്ങളിൽ ചർച്ച നടത്താനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തയ്യാറുണ്ടോ? ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും സത്യവിരുദ്ധമായ ആരോപണങ്ങളിൽനിന്ന്‌ പ്രതിപക്ഷ നേതാവ്‌ വിട്ടുനിൽക്കണം. സംസ്ഥാനത്തെ വളർത്തുന്നതിനായി നിലവിലെ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ ബദലുകൾ സൃഷ്‌ടിക്കാൻ കഴിയണം. കേരളത്തിലെ മാധ്യമങ്ങളിൽ ഒരു വിഭാഗം നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുകയാണ്.

 

കൂടുതൽ ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.