Skip to main content

കുഞ്ഞുകൂട്ടുകാരെ നേരിന്റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 85 വയസ്സ്

കുഞ്ഞുകൂട്ടുകാരെ നേരിന്റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 85 വയസ്സാവുകയാണ്.

ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളുടെ നിലവിളി നമ്മളെയാകെ പൊള്ളിക്കുന്നത് പോലെ, ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളുടെ പ്രതിരോധം നമ്മളെ ആവേശഭരിതരുമാക്കുന്നു. കല്യാശേരിയിൽ എട്ടരപ്പതിറ്റാണ്ടുകൾക്ക് മുമ്പ്, സ്വാതന്ത്ര്യ സമരകാലത്തിന്റെ വീറുറ്റ പോരാട്ടഭൂമികയിൽ പിറന്നുവീണ ഈ വലിയ പ്രസ്ഥാനം മുമ്പ് എന്നെത്തെക്കാളും പ്രസക്തമാകുന്ന സമയമാണിത്. ഇതരമത വിദ്വേഷത്തിന്റെയും വർഗീയതയുടെയും ശാസ്ത്രവിരുദ്ധതയുടെയും കെട്ടകാലം നമ്മുടെ കുഞ്ഞുങ്ങളെയാണ് ആദ്യം ലക്ഷ്യമിടുന്നത്. അതിന് തടയിടാൻ പുതുതലമുറയിൽ ശാസ്ത്രബോധവും ചരിത്രബോധവും സാഹോദര്യവും വളർത്തുന്ന സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് ചുക്കാൻപിടിക്കുന്ന സംഘടനയെന്ന നിലയിൽ കൂടുതൽ കൂടുതൽ ഊർജസ്വലമായി കൂട്ടുകാർ മുന്നേറണം. മനുഷ്യരായിത്തീരുക എന്ന മഹത്തായ സാംസ്കാരിക മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുവാൻ പ്രിയ കൂട്ടുകാരെ നിങ്ങളെപ്പോലെ മറ്റാർക്കാണ് സാധിക്കുക.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.