Skip to main content

ടി എൻ പ്രകാശിന്റെ വിടവാങ്ങൽ സാഹിത്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടം

മനുഷ്യബന്ധങ്ങളെ വരച്ചുകാട്ടുമ്പോൾ ടി എൻ പ്രകാശിന്റെ ഭാഷയ്ക്ക് ലാളിത്യത്തിന്റെ സൗന്ദര്യമാണ്. നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ കുറിച്ച് പറയുമ്പോൾ ആരും കാണാത്ത കാഴ്ചയും അനുഭവവും ആ അക്ഷരങ്ങളിൽ ഉൾച്ചേർന്നിരിക്കും. സഹജീവികളോടുള്ള കരുതലിൽ നിന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഉണ്ടാകുന്നത് എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. കഥാകൃത്തായും നോവലിസ്‌റ്റായും വിദ്യാഭ്യാസ പ്രവർത്തകനായും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ടി എൻ പ്രകാശിന്റെത്. അദ്ദേഹവുമായി വളരെക്കാലത്തെ ആത്മബന്ധമാണുള്ളത്. പ്രിയപ്പെട്ട കലാകാരന്റെ വിടവാങ്ങൽ സാഹിത്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.