Skip to main content

ബിജെപി യുഗത്തിന്‌ അന്ത്യമാകും

ബിജെപി യുഗത്തിന്‌ അന്ത്യം കുറിയ്ക്കുന്നതായിരിക്കും പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം. രാജ്യം രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശയിലേക്ക്‌ നീങ്ങുകയാണ്‌. ബിജെപിക്ക്‌ ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നാണ്‌ അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയടക്കം വിലയിരുത്തൽ. പരാജയഭീതി കാരണമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അംബാനിയെയും അദാനിയെയും തള്ളിപ്പറഞ്ഞത്‌.

ലോക്‌സഭയിൽ 430 വരെ സീറ്റ്‌ കിട്ടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇപ്പോൾ 250 സീറ്റ്‌ പോലും കിട്ടില്ലെന്ന അവസ്ഥയിലാണ്‌. കേരളത്തിൽ ബിജെപിക്ക്‌ ഒരു സീറ്റും ലഭിക്കില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഏറെ പിറകോട്ടുപോകും. ഉത്തരേന്ത്യയിലും ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനാവില്ല. അവിടെ കഴിഞ്ഞ തവണത്തെ സീറ്റ്‌ നിലനിർത്താനുമാകില്ല. ഈ സാഹചര്യത്തിലാണ്‌ മോദി പച്ചയ്‌ക്ക്‌ വർഗീയം പറയാൻ തുടങ്ങിയത്‌. വികസനം പറഞ്ഞ്‌ വോട്ടുപിടിക്കാനാവില്ലെന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ വർഗീയ കാർഡ്‌ പുറത്തിറക്കിയത്‌. മോദിയെപോലെ ഇത്ര തരംതാഴ്‌ന്ന നിലയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയ പ്രധാനമന്ത്രി വേറെയില്ല. ഇലക്ടറൽ ബോണ്ട്‌, വോട്ടിങ്‌ ശതമാനത്തിലെ ഇടിവ്‌, കെജ്‌രിവാളിന്റെ അറസ്‌റ്റും ജാമ്യവുമെല്ലാം ബിജെപിക്കെതിരായ ഘടകങ്ങളാണ്‌. മോദിയുടെ 10 വർഷ ഭരണത്തിൽ ഫാസിസം പടികടന്ന്‌ വീടിന്റെ വാതിലിന്‌ മുന്നിലെത്തി. ഇനിയൊരിക്കൽകൂടി അധികാരത്തിൽ വന്നാൽ അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഫാസിസ്‌റ്റ്‌ ഭരണ വ്യവസ്ഥയാണുണ്ടാകുക.

നാട്‌ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പോരാട്ടങ്ങൾക്ക്‌ ഇനിയും സാധ്യതയുണ്ടെന്നാണ്‌ ഹരിയാന, ഡൽഹി, പഞ്ചാബ്‌ സംസ്ഥാനങ്ങളിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്‌. ബിജെപിക്ക്‌ ഒറ്റ റാലി പോലും നടത്താൻ പറ്റാത്ത അവസ്ഥയാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.