Skip to main content

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു. രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ, നിരൂപകൻ, പ്രഭാഷകൻ, പത്രാധിപർ തുടങ്ങി വിശേഷണങ്ങൾ അവസാനിക്കാത്ത പ്രതിഭയാണ് പി ഗോവിന്ദപ്പിള്ള. അതിരുകളില്ലാത്ത വായനയും അഗാധമായ പാണ്ഡിത്യവുംകൊണ്ട് സമ്പന്നമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന പിജിയാണ് മലയാളി വായനക്കാർക്ക് എക്കാലത്തെയും മികച്ച മാർക്സിസ്റ്റ് കൃതികളെ പരിചയപ്പെടുത്തിയത്. കേരളത്തിലെ മാർക്സിസ്റ്റുവിരുദ്ധ ചിന്താഗതികളോട് എക്കാലവും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തിൽ 1926 മാർച്ച് 25 ന് ജനിച്ച അദ്ദേഹം 2012 നവംബർ 22ന് വിടപറഞ്ഞു. ആലുവ യുസി കോളേജ്, ബോംബെ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1946ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1953ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടി സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം, സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25-ാം വയസ്സിൽ പെരുമ്പാവൂരിൽനിന്ന് തിരു കൊച്ചി നിയമസഭയിലേക്കും 1957ലും 1967ലും നിയമസഭയിലേക്കും പി ജി തെരഞ്ഞെടുക്കപ്പെട്ടു. 1965ൽ തടവിൽ കഴിയുമ്പോൾ മത്സരിച്ച് ജയിച്ചെങ്കിലും നിയമസഭ ചേർന്നില്ല. 1964 മുതൽ 83 വരെ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെയും വാരികയുടെയും മുഖ്യ പത്രാധിപരായിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളുമായിരുന്ന സഖാവിന്റെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്

സ. കെ എൻ ബാലഗോപാൽ

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്.

കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നത്

സ. പിണറായി വിജയൻ

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.