Skip to main content

ത്രിപുരയിലെ ചാരിലാമിൽ പാർടി അംഗം സ. ഷാഹിദ് മിയയെ കൊലപ്പെടുത്തുകയും നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ബിജെപി അക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________
ത്രിപുരയിലെ ചാരിലാമിൽ പാർടി അംഗം സഖാവ് ഷാഹിദ് മിയയെ കൊലപ്പെടുത്തുകയും നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പരിക്കേൽക്കുകയും ചെയ്ത ബിജെപി ഗുണ്ടകളുടെ അക്രമണത്തെ ശക്തമായി അപലപിക്കുന്നു. സെപാഹിജാല ജില്ലയിലെ ചാരിലാമിൽ കഴിഞ്ഞ നാലര വർഷമായി അടച്ചുപൂട്ടിയിരുന്ന പാർടി ലോക്കൽ കമ്മിറ്റി ഓഫീസ് വീണ്ടും തുറക്കാനായി എത്തിയ പാർടി പ്രവർത്തകർക്ക് നേരെയാണ് ബിജെപി ക്രിമിനലുകളുടെ ആക്രമണം ഉണ്ടായത്. 
ബിജെപി ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിൽ സ. ഷാഹിദ് മിയ കൊല്ലപ്പെടുകയും മുതിർന്ന പാർടി നേതാവും എംഎൽഎയും മുൻ ധനമന്ത്രിയുമായ സ. ഭാനു ലാൽ സാഹ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. 2018 ഫെബ്രുവരിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതലുള്ള ത്രിപുരയിലെ സ്ഥിതിയെയാണ് ഈ അക്രമം അടയാളപ്പെടുത്തുന്നത്. സിപിഐ എമ്മിനും മറ്റ് പ്രതിപക്ഷ പാർടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ ഓഫീസുകൾ പ്രവർത്തിപ്പിക്കാനോ സാധാരണനിലയിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താനോ അനുവാദമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ എതിരാളികളെ സർക്കാർ സംവിധാനത്തിന്റെയും പോലീസിന്റെയും ഒത്താശയോടെ ഭീതിയിലാഴ്ത്തിയാണ് ത്രിപുരയിൽ ബിജെപി ഭരണം തുടരുന്നത്.
കൊലപാതകത്തിനും അക്രമത്തിനും ഉത്തരവാദികളായ പ്രതികളെ പിടികൂടാനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറാകണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പൂർണമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും