Skip to main content

ത്രിപുരയിലെ ചാരിലാമിൽ പാർടി അംഗം സ. ഷാഹിദ് മിയയെ കൊലപ്പെടുത്തുകയും നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ബിജെപി അക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________
ത്രിപുരയിലെ ചാരിലാമിൽ പാർടി അംഗം സഖാവ് ഷാഹിദ് മിയയെ കൊലപ്പെടുത്തുകയും നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പരിക്കേൽക്കുകയും ചെയ്ത ബിജെപി ഗുണ്ടകളുടെ അക്രമണത്തെ ശക്തമായി അപലപിക്കുന്നു. സെപാഹിജാല ജില്ലയിലെ ചാരിലാമിൽ കഴിഞ്ഞ നാലര വർഷമായി അടച്ചുപൂട്ടിയിരുന്ന പാർടി ലോക്കൽ കമ്മിറ്റി ഓഫീസ് വീണ്ടും തുറക്കാനായി എത്തിയ പാർടി പ്രവർത്തകർക്ക് നേരെയാണ് ബിജെപി ക്രിമിനലുകളുടെ ആക്രമണം ഉണ്ടായത്. 
ബിജെപി ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിൽ സ. ഷാഹിദ് മിയ കൊല്ലപ്പെടുകയും മുതിർന്ന പാർടി നേതാവും എംഎൽഎയും മുൻ ധനമന്ത്രിയുമായ സ. ഭാനു ലാൽ സാഹ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. 2018 ഫെബ്രുവരിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതലുള്ള ത്രിപുരയിലെ സ്ഥിതിയെയാണ് ഈ അക്രമം അടയാളപ്പെടുത്തുന്നത്. സിപിഐ എമ്മിനും മറ്റ് പ്രതിപക്ഷ പാർടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ ഓഫീസുകൾ പ്രവർത്തിപ്പിക്കാനോ സാധാരണനിലയിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താനോ അനുവാദമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ എതിരാളികളെ സർക്കാർ സംവിധാനത്തിന്റെയും പോലീസിന്റെയും ഒത്താശയോടെ ഭീതിയിലാഴ്ത്തിയാണ് ത്രിപുരയിൽ ബിജെപി ഭരണം തുടരുന്നത്.
കൊലപാതകത്തിനും അക്രമത്തിനും ഉത്തരവാദികളായ പ്രതികളെ പിടികൂടാനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറാകണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പൂർണമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.