Skip to main content

ത്രിപുരയിലെ ചാരിലാമിൽ പാർടി അംഗം സ. ഷാഹിദ് മിയയെ കൊലപ്പെടുത്തുകയും നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ബിജെപി അക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________
ത്രിപുരയിലെ ചാരിലാമിൽ പാർടി അംഗം സഖാവ് ഷാഹിദ് മിയയെ കൊലപ്പെടുത്തുകയും നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പരിക്കേൽക്കുകയും ചെയ്ത ബിജെപി ഗുണ്ടകളുടെ അക്രമണത്തെ ശക്തമായി അപലപിക്കുന്നു. സെപാഹിജാല ജില്ലയിലെ ചാരിലാമിൽ കഴിഞ്ഞ നാലര വർഷമായി അടച്ചുപൂട്ടിയിരുന്ന പാർടി ലോക്കൽ കമ്മിറ്റി ഓഫീസ് വീണ്ടും തുറക്കാനായി എത്തിയ പാർടി പ്രവർത്തകർക്ക് നേരെയാണ് ബിജെപി ക്രിമിനലുകളുടെ ആക്രമണം ഉണ്ടായത്. 
ബിജെപി ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിൽ സ. ഷാഹിദ് മിയ കൊല്ലപ്പെടുകയും മുതിർന്ന പാർടി നേതാവും എംഎൽഎയും മുൻ ധനമന്ത്രിയുമായ സ. ഭാനു ലാൽ സാഹ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. 2018 ഫെബ്രുവരിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതലുള്ള ത്രിപുരയിലെ സ്ഥിതിയെയാണ് ഈ അക്രമം അടയാളപ്പെടുത്തുന്നത്. സിപിഐ എമ്മിനും മറ്റ് പ്രതിപക്ഷ പാർടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ ഓഫീസുകൾ പ്രവർത്തിപ്പിക്കാനോ സാധാരണനിലയിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താനോ അനുവാദമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ എതിരാളികളെ സർക്കാർ സംവിധാനത്തിന്റെയും പോലീസിന്റെയും ഒത്താശയോടെ ഭീതിയിലാഴ്ത്തിയാണ് ത്രിപുരയിൽ ബിജെപി ഭരണം തുടരുന്നത്.
കൊലപാതകത്തിനും അക്രമത്തിനും ഉത്തരവാദികളായ പ്രതികളെ പിടികൂടാനും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറാകണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പൂർണമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.