Skip to main content

സൈനിക് സ്കൂളുകളെ വർഗീയവൽക്കരിക്കുന്നത് അവസാനിപ്പിക്കുക

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________
ഇന്ത്യയിലെ സൈനിക സ്‌കൂളുകൾ നടത്തുന്നതിൽ സ്വകാര്യ മേഖലയിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തിന് കേന്ദ്ര ബിജെപി സർക്കാർ വഴിയൊരുക്കി എന്ന റിപ്പോർട്ട് അതീവ ഉത്കണ്ഠയോടെയാണ് കാണുന്നത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള സൈനിക സ്കൂൾ സൊസൈറ്റിയാണ് (എസ്എസ്എസ്) സൈനിക സ്കൂളുകൾ പരമ്പരാഗതമായി നടത്തുന്നത്. രാജ്യത്തെ ഉന്നത സൈനിക അക്കാദമികളായ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കും പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിൽ സൈനിക സ്കൂളുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇന്ത്യൻ സായുധസേനയിൽ ഉന്നത റാങ്കുകൾ വഹിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും സൈനിക സ്‌കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്.

ഈ പുതിയ നയം പിപിപി മാതൃകയിൽ സാമ്പത്തികവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ഒന്ന് മാത്രമല്ല. ഇത്തരത്തിൽ എസ്എസ്എസുമായും കേന്ദ്രസർക്കാരുമായും കരാറിൽ ഏർപ്പെടുന്ന സ്‌കൂളുകളിൽ വലിയൊരു പങ്കും പരസ്യമായി ആർഎസ്എസ്-ബിജെപി ബന്ധം പുലർത്തുന്ന സഥാപനങ്ങളാണ്.

വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുകയും സൈനിക സ്ഥാപനങ്ങളുടെ മതേതര സ്വഭാവത്തെ പ്രതികൂലമായി ബാധിക്കാൻ ഏറെ സാധ്യതയുമുള്ള ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. സൈനിക സ്‌കൂളുകളുടെ ദേശീയ-മതേതര സ്വഭാവം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഈ നീക്കം പിൻവലിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.