Skip to main content

പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

പത്തനംതിട്ട പെരുനാട്‌ മഠത്തുംമൂഴിയില്‍ സിഐടിയു - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാമ്പാറ പട്ടാളത്തറയില്‍ ജിതിന്‍ ഷാജിയെ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

കൊലപാതകത്തിന്‌ ദൃക്‌സാക്ഷികളായവര്‍തന്നെ കൊലപ്പെടുത്തിയ വിധവും ആരൊക്കെയാണ്‌ സംഘത്തിലുണ്ടായിരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. പൊലീസ്‌ ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. മുഴുവന്‍ പ്രതികളെയും അറസ്റ്റ്‌ ചെയ്‌ത്‌ നിയമപരമായ ശിക്ഷ ഉറപ്പാക്കണം. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസ്‌ നീക്കത്തിന്റെ ഭാഗമാണ്‌ ഈ കൊലപാതകം. ശക്തമായ നടപടികളിലൂടെ ക്രിമിനലുകളെ നിയന്ത്രിക്കണം. നാട്ടിലെ സൈര്വജീവിതം തകര്‍ക്കാന്‍ വിവിധ തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്‌.

സംസ്ഥാനം നാളിതുവരെ കാണാത്ത വികസനത്തിലൂടെയും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്‌ ലോകത്തിന്‌ തന്നെ മാതൃകയാകും വിധവുമാണ്‌ കടന്നു പോകുന്നത്‌. ഈ അന്തരീക്ഷം തകര്‍ക്കലാണ്‌ ലക്ഷ്യം. സംഘര്‍ഷമുണ്ടാക്കാനല്ല പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ്‌ ജിതിന്‍ അവിടെയെത്തിയതെന്ന്‌ ഇതിനകം വ്യക്തമായി. ആയുധങ്ങളുമായി അവിടെയെത്തിയ ആര്‍എസ്‌എസ്‌ - ബിജെപി പ്രവര്‍ത്തകര്‍ ആസൂത്രികമായി നടത്തിയ കൊലപാതകമാണിത്‌. ജിതിന്റെ വയറിനും തുടയിലും അടക്കം ആഴത്തിലുള്ള ഒട്ടേറെ മുറിവുകളുണ്ട്‌.വിരല്‍ അറ്റുപോയി. ജിതിനെ വെട്ടിയ ജിഷ്‌ണു സജീവ ബിജെപി പ്രവര്‍ത്തകനാണ്‌. കൊല നടത്തിയ ശേഷം ഇപ്പോള്‍ ബിജെപി നേതാക്കള്‍ കൈമലര്‍ത്തുകയാണ്‌. ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തി സിപിഐ എമ്മിനെതിരെ തിരിക്കുന്നത്‌ കാലങ്ങളായി ബിജെപി തുടര്‍ന്നു വരുന്ന ഹീനമായ രാഷ്‌ട്രീയമാണ്‌. വിഷ്‌ണു ഉള്‍പ്പെടെ കൊലപാതകത്തില്‍ പങ്കുള്ളവരെല്ലാം ബിജെപിയുടെ ക്രിമിനല്‍ സംഘത്തിലുള്ളവരാണ്‌. ആര്‍എസ്‌എസ്‌ - ബിജെപി സംഘം കൊലക്കത്തി താഴെ വയ്‌ക്കണം. ഇവര്‍ നടത്തിയ അക്രമത്തില്‍ പാര്‍ടിക്ക്‌ നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേറ്റ്‌ അനവധിപേര്‍ ജീവഛവമാകുകയും ചെയ്‌തു. 2021 ഡിസംബര്‍ 02 നാണ്‌ പത്തനംതിട്ട പെരിങ്ങരയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന സ. പി ബി സന്ദീപിനെ ആര്‍എസ്‌എസ്‌ ക്രിമിനലുകള്‍ അരുംകൊല ചെയ്‌തത്‌. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന പ്രാകൃതമായ രീതി ബിജെപി ഉപേക്ഷിക്കണം.

പത്തനംതിട്ട കൊലപാതകത്തില്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പേരും പ്രതിഷേധിക്കാന്‍ രംഗത്തുവരണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.