Skip to main content

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിർക്കുന്നു

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിർക്കുന്നു. സ്റ്റാർലിങ്കിന് രാജ്യത്ത് പ്രവർത്തിക്കാൻ കേന്ദ്രം നൽകിയ അനുമതി സുതാര്യമല്ല. സ്റ്റാർലിങ്ക് ഒരു വിദേശ കമ്പനിയാണ്. ഇന്ത്യയുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ വിദേശ കമ്പനികൾക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കും. നമ്മുടെ ടെലികോം സംവിധാനത്തിലേക്കും തന്ത്രപരമായ ആശയവിനിമയങ്ങളിലേക്കും യുഎസ് ഏജൻസികൾക്ക് കൈകടത്താനുള്ള അവസരമാകും. സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾ അനുവദിക്കുന്നത് രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. ഈ തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം.

സ്റ്റാർലിങ്കിലേക്ക് ഒരിക്കൽ അനുവദിച്ച ഉപഗ്രഹ സ്പോട്ടുകളുടെ എണ്ണം പിന്നീട് പിൻവലിക്കാൻ കഴിയില്ല. ഇത് നമ്മുടെ ചുരുങ്ങിയ ബഹിരാകാശ വിഭവങ്ങൾ വിദേശ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുകയും അതുവഴി നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതിൽ സർക്കാരിന് ശരിയായ താൽപ്പര്യമുണ്ടെങ്കിൽ ഐഎസ്ആർഒയുടെ സേവനങ്ങൾ ഉപയോഗിക്കാമായിരുന്നു. ഡിഒടി, സി-ഡോട്ട് തുടങ്ങി സാറ്റ്കോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. അത്തരം നടപടികൾ ഇന്ത്യൻ പൊതുമേഖലയെ ശക്തിപ്പെടുത്തുകയും നമ്മുടെ സുരക്ഷയും ഡിജിറ്റൽ പരമാധികാരവും സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.

ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിക്കാനുള്ള മുഴുവൻ ഇടപാടുകളും ദുരൂഹമാണ്. സ്പെക്ട്രം ഉപയോഗത്തിന്റെ 4 ശതമാനം ചാർജുകൾ മാത്രമേ ട്രായ് ഈടാക്കുന്നുള്ളൂവെന്നും മുൻകൂർ ഫീസൊന്നും ഈടാക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഇത് നമ്മുടെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കും. തീരുമാനം നമ്മുടെ രാജ്യ താൽപ്പര്യങ്ങൾക്ക് ഹാനികരവുമാണ്. ഇന്ത്യൻ ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻ-സ്‌പെയ്‌സിൽ നിന്നുള്ള അനുമതിയുടെ സ്റ്റാറ്റസും വിശദാംശങ്ങളും പോലും ഇതുവരെ പരസ്യമാക്കിയിട്ടില്ല.

സ്റ്റാർലിങ്കിന്റെ പ്രവേശനവും, അംബാനിയുടെ റിലയൻസ് ജിയോയുമായും മിത്തലിന്റെ ഭാരതി എയർടെല്ലുമായും ഉള്ള പങ്കാളിത്തവും ഇന്ത്യയിൽ വെർച്വൽ ആധിപത്യം സൃഷ്ടിക്കും. തുടർന്ന് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി‌എസ്‌എൻ‌എല്ലിന് ഇവരുമായി മത്സരിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറഞ്ഞ ചെലവിൽ ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ബി‌എസ്‌എൻ‌എല്ലിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ മറ്റൊരു ശ്രമമാണിത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്

സ. കെ എൻ ബാലഗോപാൽ

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്.

കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നത്

സ. പിണറായി വിജയൻ

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.