Skip to main content

പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത്‌ മാത്രമാണ്‌ കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകം

പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത്‌ മാത്രമാണ്‌ കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ പുനഃപരിശോധനയ്‌ക്കായി അപ്പീൽ നൽകണം. എസ്‌സി–എസ്‌ടി നിയമത്തിന്റെ 3(1)(ആർ), 3(1)(എസ്‌) വകുപ്പുകൾ പ്രകാരം കേസെടുക്കണമെങ്കിൽ ജാതിഅധിക്ഷേപം പൊതുഇടങ്ങളിൽ ആകണമെന്നാണ്‌ കോടതി വിധിച്ചിരിക്കുന്നത്‌. അതല്ലെങ്കിൽ പൊതുജനത്തിന്റെ കണ്ണെത്തുന്ന സ്ഥലമാകണം.

സ്വകാര്യഇടങ്ങളിൽ അധിക്ഷേപം നടന്നാലും പുറത്തുനിന്നുള്ള സാക്ഷിയുണ്ടാകണം. വിഷയത്തിൽ വളരെ ഇടുങ്ങിയ നിലപാട്‌ സ്വീകരിച്ച കോടതി കേസ്‌ റദ്ദാക്കാൻ ഉത്തരവുമിട്ടു. രാജ്യത്തെമ്പാടും പട്ടികവിഭാഗങ്ങൾക്കെതിരായി അതിക്രമം വർധിച്ചുവരുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു ഉത്തരവ്‌. എസ്‌സി–എസ്‌ടി വിഭാഗക്കാരുടെ അവകാശങ്ങളെ ബാധിക്കുന്ന ഒട്ടനവധി ഉത്തരവുകൾ സുപ്രീംകോടതിയിൽ നിന്നുണ്ടായതിന്റെ തുടർച്ചയാണിത്‌.

വീട്‌, ഓഫീസ്‌, സ്‌കൂൾ, കോളേജ്‌ തുടങ്ങിയ സ്വകാര്യഇടങ്ങളിൽ എസ്‌സി–എസ്‌ടി വിഭാഗക്കാർക്കെതിരായ അവഹേളനവും അധിക്ഷേപവും വർധിക്കാൻ ഇപ്പോഴത്തെ ഉത്തരവ്‌ വഴിയൊരുക്കാം. എത്രയുംവേഗം കേന്ദ്രസർക്കാർ ഇടപെടുകയും വിധി പുനഃപരിശോധിക്കുന്നതിനായുള്ള അപ്പീൽ നൽകുകയും വേണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.