Skip to main content

എല്ലാ വികസനപദ്ധതികളും അട്ടിമറിക്കാനാണ് പ്രതിപക്ഷം കോലാഹലങ്ങൾ സൃഷ്ടിക്കുന്നത്. ഈ സമരാഭാസത്തിനു മുന്നിൽ കീഴടങ്ങില്ല.

22.06.2022

കേരളത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാനാണ്‌ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എല്ലാ വികസനപദ്ധതിയും അട്ടിമറിക്കാനാണ്‌ പ്രതിപക്ഷം കോലാഹലങ്ങൾ സൃഷ്ടിക്കുന്നത്‌. ഈ സമരാഭാസത്തിനു മുന്നിൽ കീഴടങ്ങില്ല. മണിക്കൂറുകൾ ഇടവിട്ട് സ്വപ്‌ന സുരേഷ് നടത്തുന്ന ‘വെളിപ്പെടുത്തൽ നാടകത്തിനു’ പിന്നിൽ യുഡിഎഫ്‌–ബിജെപി ഗൂഢാലോചനയാണ്‌. സ്വപ്‌ന കേന്ദ്ര ഏജൻസികളുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണ്‌. കേന്ദ്ര ഏജൻസികളിലാണ്‌ വിശ്വാസം എന്നാണ്‌ ഇപ്പോൾ അവർ പറയുന്നത്‌. ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം നൽകിയപ്പോൾ സമനില തെറ്റിയവർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അവസരം പാർത്തിരിക്കുകയാണ്‌. ഇത്രകാലം അന്വേഷിച്ചിട്ടും സ്വർണം അയച്ചവരെയോ കൈപ്പറ്റിയവരെയോ കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞില്ല. അന്വേഷണം ബിജെപി ബന്ധമുള്ളവരിലേക്ക്‌ എത്തിയപ്പോൾ കേസ് അട്ടിമറിച്ചു.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുള്ള ദുഷ്‌പ്രചാരവേല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌. മുഖ്യമന്ത്രിയെ നേരിടേണ്ടത്‌ കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ലു കൊണ്ടാണെന്നാണ്‌ യുഡിഎഫ്‌ നേതാവ്‌ പറഞ്ഞത്‌. എന്നാൽ, ഈ ഓരോ കരിങ്കല്ലും വാങ്ങി തിരിച്ചെറിയാൻ കഴിയുന്ന ജനതയാണ്‌ കേരളത്തിലുള്ളത്‌. ഭൂരിപക്ഷം ഉള്ളിടത്തോളം എൽഡിഎഫ്‌ കേരളം ഭരിക്കും. സമരത്തെ ഭയന്ന്‌ ഒളിച്ചോടുന്നവരല്ല എൽഡിഎഫ്‌ സർക്കാർ. രാജ്യത്ത്‌ കേട്ടുകേൾവിയില്ലാത്തവിധം ഒരു മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തെ അപലപിക്കാൻപോലും കോൺഗ്രസ്‌ തയ്യാറായില്ല. അപസർപ്പക കഥകളെ വെല്ലുന്ന കഥകളാണ്‌ ഇപ്പോൾ പ്രചരിപ്പിക്കുന്നത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.