Skip to main content

പാചകവാതക വില വർധന അടുക്കളയിലേക്കുള്ള മോഡിയുടെ ബുൾഡോസർ പ്രയോഗം

പാചകവാതക വില കുത്തനെ വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം സാധാരണജനങ്ങളുടെ അടുക്കളക്ക്‌ നേരേ നടന്ന ബുൾഡോസർ പ്രയോഗമാണ്‌. മോദിയുടെ ബുൾഡോസറുകൾ നേരത്തേ ന്യൂനപക്ഷങ്ങൾക്കെതിരെയാണ്‌ നീങ്ങിയതെങ്കിൽ ഇപ്പോൾ എല്ലാ വീടുകളിലേക്കും നീങ്ങുകയാണ്‌. ഇതിനെതിരെ ശക്തമായ ജനകീയപ്രതിരോധ നിരതന്നെ ഉയരണം. റെയിൽവെ ഭക്ഷണത്തിന്‌ വില ഇരട്ടിയോളം വർധിപ്പിച്ചതിന്‌ തൊട്ടുപുറകെയാണ്‌ പാചകവാകത്തിനുള്ള വിലകുട്ടിയത്.

‘സബ്‌കാ സാഥ്‌ സബ്‌കാ വികാസ്‌’ എന്നും പറഞ്ഞ്‌ അധികാരത്തിൽ വന്ന മോദി എല്ലാവരുടെയും വിനാശത്തിനായാണ്‌ പ്രവർത്തിക്കുന്നത്‌. മോദി അധികാരമേൽക്കുമ്പോൾ 410 രൂപ യായിരുന്നു ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയെങ്കിൽ ഇപ്പോൾ അത്‌ 1110 രുപയും കടന്നിരിക്കുന്നു. 700 രൂപയുടെ വർധന. വർഷത്തിൽ 100 രൂപയാണ്‌ പാചകവാതകത്തിന്‌ കൂട്ടിയത്‌. ഒരു ഡസനിലധലികം തവണ പെട്രോളിനും വിലവർധിപ്പിച്ചു.

ഈ വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്‌ തയ്യാറാകുമോ? പെൻഷൻകാരെ സഹായിക്കാൻ രണ്ട്‌ രൂപ സെസ്‌ ചുമത്തിയതിന്‌ ഇവിടെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്യുന്നവർ പ്രധാനമന്ത്രിക്ക് നേരെ സമരം ചെയ്യാൻ തയ്യാറാണോ?

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.