Skip to main content

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ഇനിയും വ്യക്തത വന്നിട്ടില്ല

ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം മുന്നിൽത്തന്നെയുണ്ടാകും. ഏക സിവിൽ കോഡ് വൈവിധ്യമാർന്ന ഇന്ത്യയെ ഇല്ലാതാക്കുന്നതാണ്‌. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്യാനാണ് 15ന് കോഴിക്കോട്ട്‌ സെമിനാർ സംഘടിപ്പിക്കുന്നത്‌. അതിൽ വർഗീയവാദികൾക്ക് പ്രവേശനമില്ലെന്ന് കൃത്യമായി പറഞ്ഞതാണ്. കോൺഗ്രസിന് ക്ഷണമുണ്ടോ എന്നാണ് അടുത്ത ചോദ്യം. അവർക്ക്‌ ഇതുസംബന്ധിച്ച് ഒരു വ്യക്തതയും ഇനിയുമുണ്ടായിട്ടില്ല. ചിദംബംരം പറയുന്നതല്ല രാഹുൽ പറയുന്നത്. കേരളത്തിൽപ്പോലും വാദങ്ങൾ പലതാണ്‌. മുസ്ലിംലീഗ് ഇപ്പോൾ യുഡിഎഫിന്റെ ഭാഗമാണ്. ബാക്കി കാര്യങ്ങൾ അവരെടുക്കുന്ന നിലപാടിനനുസരിച്ചാണ്‌.

കേരളത്തിൽ സിപിഐ എമ്മിനെതിരെ മാധ്യമശൃംഖലകൾചേർന്ന് അട്ടിമറി സൃഷ്ടിക്കുകയാണ്. കോടികൾ വിന്യസിച്ച് ഇവന്റ് മാനേജ്മെന്റ് കമ്പനികളാണ് കള്ള പ്രചാരവേല നടത്തുന്നത്. കോൺഗ്രസ് പാർടിയുടെ ക്യാപ്ഷൻപോലും ഇപ്പോൾ അവരാണ് തീരുമാനിക്കുന്നത്. മാധ്യമങ്ങൾ ഉണ്ടാക്കിയ എല്ലാ വ്യാജവിവാദങ്ങളും കരിഞ്ഞമരും. മാധ്യമ അജൻഡയുടെയും കള്ളങ്ങളുടെയും പിന്നാലെ പോകലല്ല പാർടിയുടെ പണി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.