Skip to main content

മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചന

മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചനയാണ്. ജനങ്ങളെ ചിന്ന ഭിന്നമാക്കി രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുകയെന്ന ഗൂഢതന്ത്രമാണ്‌ നടപ്പാക്കുന്നത്‌. ബിജെപി നേതൃത്വത്തിലുള്ള മണിപ്പുർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും വില കൊടുത്ത്‌ വാങ്ങിയ ദുരന്തമാണ്‌. പ്രധാനമന്ത്രി മിണ്ടുന്നില്ല. ഏക സിവിൽ കോഡ്‌ നടപ്പാക്കലല്ല, ബിജെപി ലക്ഷ്യം. പകരം ഇതിന്റെ പേരിൽ വർഗീയ കലാപമുണ്ടാക്കി മുതലെടുപ്പിനാണ്‌.

ആൾക്കൂട്ടം സ്‌ത്രീകളെ നഗ്നനരാക്കി നടത്തിച്ച്‌, കൂട്ടബലാൽസംഘം നടത്തുന്നത്‌ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. ആർഎസ്‌എസിന്റെ സ്‌ത്രീ സ്വാതന്ത്ര്യമാണ്‌ മണിപ്പുരിൽ കണ്ടത്‌. മെയ്‌ത്തികളേയും കുക്കികളേയും തമ്മിലടിപ്പിച്ച്‌ ഗോത്രവർഗക്കാരുടെ ഭൂമികൾ കോർപറേറ്റുകൾക്ക്‌ കൈക്കലാക്കാനുള്ള അവസരം ഒരുക്കലും ആർഎസ്‌എസ് ലക്ഷ്യമാണ്‌. ഗുജറാത്തിൽ വർഗീയ കലാപത്തിൽ തുടങ്ങി മുസ്ലീങ്ങളെ വംശഹത്യ നടത്തി. ഭൂരിപക്ഷ ശക്തിയായി. മണിപ്പുരിലും ഇതാണ്‌ ലക്ഷ്യം. കേരളത്തിലും ഇത്തരം വർഗീയ വിഷം ചീറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. കേരളത്തിന്റെ മതനിരക്ഷേപ മനസ്‌ തകർക്കാനാണ്‌ ആർഎസ്‌എസ്‌ നീക്കം. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരണം.

കേന്ദ്ര ബിജെപി സർക്കാർ കേരളത്തിന്‌ അർഹമായ കേന്ദ്രവിഹിതം തടയുകയാണ്‌. വായ്‌പയെടുത്ത്‌ വികസനപ്രവർത്തനങ്ങൾ നടത്തുന്നതും തടയുന്നു. കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും കേന്ദ്രസർക്കാരും കേരളത്തിന്റെ മുന്നോട്ടുപോക്ക്‌ തടയുകയാണ്‌. വിജ്‌ഞാന സമ്പത്ത്‌ വ്യവസ്ഥ കെട്ടിപ്പെടുത്ത്‌ കേരളം ബദൽ തീർക്കുകയാണ്‌. എല്ലാവർക്കും ഭൂമി, വീട്‌, തൊഴിൽ ഇതാണ്‌ ലക്ഷ്യം. ലോകത്ത്‌ മുതലാളിത്ത വ്യവസ്ഥയിൽ പട്ടിണിയില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറും. സംരഭങ്ങളും സ്‌റ്റാർട്ട്‌ അപ്പുകളും വഴി തൊഴിലവസരങ്ങൾ ഒരുങ്ങി. വികസ്വര രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക്‌ ഉയർത്താനുള്ള പദ്ധതികളുമായി പിണറായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. സിപിഐ എം ഓഫീസുകൾ ജനസേവനകേന്ദ്രങ്ങളാക്കി മാറ്റണം. കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി സേവനങ്ങൾ നൽകാൻ കേഡർമാരെ നിയോഗിക്കണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.