Skip to main content

സിപിഐ എമ്മിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും കരുത്തും ആവേശവും പകരുന്നതായിരിക്കും സരോജിനി ബാലാനന്ദന്റെ സംഭാവന

സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവും പാര്‍ടി പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്റെ സഹധര്‍മ്മിണിയുമായ സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പാര്‍ടി നേതാവ്‌, സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ പരിഹാരം കാണാനും പ്രക്ഷോഭം നയിക്കാനും മുന്നില്‍ നിന്ന സംഘടാക, ജനപ്രതിനിധി തുടങ്ങി വിവിധ മേഖലകളില്‍ മികച്ച രീതിയില്‍ സംഭാവന നല്‍കി. പ്രാദേശിക തദ്ദേശ ഭരണ രംഗത്ത്‌ പ്രവര്‍ത്തിച്ച ശേഷം സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും വളര്‍ന്നതാണ്‌ സരോജിനി ബാലാനന്ദന്റെ രാഷ്ട്രീയ ജീവിതം. ത്യാഗസമ്പന്നമായതും മര്‍ദ്ദനം ഏറ്റുവാങ്ങിയതുമായ ചരിത്രം അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാണാം.

ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി ചുമതലകള്‍ വഹിച്ചുകൊണ്ട്‌ ഇന്ത്യയിലെ മഹാളാ വിമോചന പ്രസ്ഥാനത്തിന്‌ കൃത്യമായ ദിശാബോധം നല്‍കുന്നതിലും സരോജിനി ബാലാനന്ദന്റെ ഇടപെടലുണ്ട്‌. സാമൂഹ്യക്ഷേമ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്‌ അവര്‍ കാഴ്‌ചവച്ചത്‌.

സിപിഐ എമ്മിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും കരുത്തും ആവേശവും പകരുന്നതായിരിക്കും സരോജിനി ബാലാനന്ദന്റെ സംഭാവന. അത്‌ എക്കാലവും സ്‌മരിക്കപ്പെടും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.