Skip to main content

ജൂൺ 19, വായനാദിനം

വായനയോളം ശക്തമായ ആയുധമോ മരുന്നോ ഇല്ല. വായിച്ചു മുന്നേറിയാണ് കേരളം മാറിയത്. ചിലരുടെ കൈകളിൽ മാത്രമുണ്ടായിരുന്ന അറിവും അക്ഷരവും ബഹുജന മുന്നേറ്റത്തിലൂടെയാണ്‌ ജനകീയമാക്കിയത്‌. വായന ഒരേസമയം പല ജീവിതം സാധ്യമാക്കുകയും ഒരേസമയം പല ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

ഇന്ന് ജൂൺ 19, വായനാദിനം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാവായ പി എൻ പണിക്കരുടെ ഓർമദിനമാണിന്ന്. നമ്മുടെ കുഞ്ഞുങ്ങളോട് 'വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും' ഉദ്ബോധിപ്പിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ വായനയിലൂടെ ഇവിടെയിരുന്ന് ലോകസഞ്ചാരം നടത്തുന്ന നമ്മുടെ ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും അക്ഷരജീവിതം സാധ്യമാക്കി എന്നതാണ് ഗ്രന്ഥശാലകളുടെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും ചരിത്രപ്രാധാന്യം. നമ്മുടെ നാടൻ യൂണിവേഴ്സിറ്റികളായി അവ തലയെടുപ്പോടെ നിൽക്കുന്നു. കേരളത്തിന്റെ നിരക്ഷരതാ നിർമാർജ്ജന മുന്നേറ്റത്തിന്റെ വഴിവിളക്കുകളാണ് നമ്മുടെ ഗ്രന്ഥശാലകൾ.

വായനയുടെ രൂപങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇ-വായനയും ഓഡിയോ ബുക്‌സും നമുക്കിടയിൽ സജീവമാണ്. വായന അതിന്റെ അനുസ്യൂത സഞ്ചാരം തുടരുകതന്നെയാണ്. വായന പുതിയ ചിന്തകൾക്കും ആ ചിന്തകൾ സമൂഹത്തിനും ഉപകരിക്കട്ടെ. നമുക്ക് ഇനിയും എണ്ണമറ്റ പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കാം. വായനയിലൂടെയുള്ള മനുഷ്യ സഞ്ചാരങ്ങൾക്ക് അവിരാമമായ തുടർച്ച സാധ്യമാക്കാം.

ഏവർക്കും മികച്ച വായനാനുഭങ്ങൾ നേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.