Skip to main content

ജൂൺ 19, വായനാദിനം

വായനയോളം ശക്തമായ ആയുധമോ മരുന്നോ ഇല്ല. വായിച്ചു മുന്നേറിയാണ് കേരളം മാറിയത്. ചിലരുടെ കൈകളിൽ മാത്രമുണ്ടായിരുന്ന അറിവും അക്ഷരവും ബഹുജന മുന്നേറ്റത്തിലൂടെയാണ്‌ ജനകീയമാക്കിയത്‌. വായന ഒരേസമയം പല ജീവിതം സാധ്യമാക്കുകയും ഒരേസമയം പല ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

ഇന്ന് ജൂൺ 19, വായനാദിനം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാവായ പി എൻ പണിക്കരുടെ ഓർമദിനമാണിന്ന്. നമ്മുടെ കുഞ്ഞുങ്ങളോട് 'വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും' ഉദ്ബോധിപ്പിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ വായനയിലൂടെ ഇവിടെയിരുന്ന് ലോകസഞ്ചാരം നടത്തുന്ന നമ്മുടെ ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും അക്ഷരജീവിതം സാധ്യമാക്കി എന്നതാണ് ഗ്രന്ഥശാലകളുടെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും ചരിത്രപ്രാധാന്യം. നമ്മുടെ നാടൻ യൂണിവേഴ്സിറ്റികളായി അവ തലയെടുപ്പോടെ നിൽക്കുന്നു. കേരളത്തിന്റെ നിരക്ഷരതാ നിർമാർജ്ജന മുന്നേറ്റത്തിന്റെ വഴിവിളക്കുകളാണ് നമ്മുടെ ഗ്രന്ഥശാലകൾ.

വായനയുടെ രൂപങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇ-വായനയും ഓഡിയോ ബുക്‌സും നമുക്കിടയിൽ സജീവമാണ്. വായന അതിന്റെ അനുസ്യൂത സഞ്ചാരം തുടരുകതന്നെയാണ്. വായന പുതിയ ചിന്തകൾക്കും ആ ചിന്തകൾ സമൂഹത്തിനും ഉപകരിക്കട്ടെ. നമുക്ക് ഇനിയും എണ്ണമറ്റ പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കാം. വായനയിലൂടെയുള്ള മനുഷ്യ സഞ്ചാരങ്ങൾക്ക് അവിരാമമായ തുടർച്ച സാധ്യമാക്കാം.

ഏവർക്കും മികച്ച വായനാനുഭങ്ങൾ നേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.