Skip to main content

ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുവരും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമുക്ക്‌ നല്ലതുപോലെ മുന്നേറാനാകും, ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുവരും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമുക്ക്‌ നല്ലതുപോലെ മുന്നേറാനാകും

ന്യൂനപക്ഷ സംരക്ഷണം സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജൻഡയാണ്. ഇത്‌ പ്രീണനമാണെന്നു പറഞ്ഞ്‌ ഹിന്ദുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തിൽ നടത്തുകയാണ്‌. കേരളത്തിൽ ബിജെപി അക്കൗണ്ട്‌ തുറന്നത്‌ ഗൗരവമുള്ള പ്രശ്‌നമാണ്‌. തൃശൂരിൽ ബിജെപിക്ക്‌ ജയിക്കാൻ സൗകര്യമൊരുക്കിയത്‌ കോൺഗ്രസാണ്.

കേരളത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ നോക്കിയല്ല ജനം വോട്ട്‌ ചെയ്‌തത്‌. ബിജെപിക്ക്‌ ബദലാകാൻ സാധിക്കുന്നത്‌ കോൺഗ്രസിനാണെന്ന ധാരണ കേരളത്തിലെ മതനിരപേക്ഷ ഉള്ളടക്കമുള്ളവരെയും ന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു. എന്നാൽ, മലബാർ മേഖലയിൽ രാഷ്‌ട്രീയ വോട്ടിനപ്പുറം വർഗീയ കൂട്ടുകെട്ട്‌ രൂപപ്പെട്ടു. എസ്‌ഡിപിഐയും പോപ്പുലർഫ്രണ്ടും യുഡിഎഫിന്റെ ഘടകകക്ഷികളെപ്പോലെ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ആസൂത്രിതമായ പ്രചാരവേല സംഘടിപ്പിച്ചു. ഇത്‌ ദൂരവ്യാപകമായ ഫലമുളവാക്കുന്ന ഒന്നാണ്‌. ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടെല്ലാം തിരിച്ചുവരും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ലതുപോലെ നമുക്ക്‌ മുന്നേറാനാകും.

വർഗീയത പറഞ്ഞ്‌ ബിജെപിക്ക്‌ അൽപ്പസ്വൽപ്പം മുന്നേറാൻ കഴിഞ്ഞു. ഇത്‌ ഗൗരവത്തിൽ കാണണം. കോൺഗ്രസ്‌ ശരിയായ നിലപാട്‌ സ്വീകരിക്കുകയും സംഘടനാ ഉൾക്കരുത്തില്ലായ്‌മ പരിഹരിക്കുകയും ചെയ്‌തിരുന്നെങ്കിൽ ബിജെപി വീണ്ടും അധികാരത്തിൽ വരില്ലായിരുന്നു. രണ്ടു ശതമാനം വോട്ടുകൂടി നേടാനായിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.