Skip to main content

ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമം നടക്കുന്നു

എസ്‌എൻഡിപി ബിഡിജെഎസുമായി ചേർന്ന്‌ ബിജെപിയുടെ റിക്രൂട്ടിങ്‌ ഏജന്റായി പ്രവർത്തിക്കുകയാണ്. ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാനാണ്‌ ശ്രമം. എന്നാൽ എസ്‌എൻഡിപിക്കെതിരെ ഏറ്റവും ശക്‌തിയായ കടന്നാക്രമണം നടത്തുന്നത്‌ ആർഎസ്‌എസ്‌ ആണ്. എസ്‌എൻഡിപിയോട്‌ യാതൊരു തരത്തിലുള്ള വിരോധവും പ്രകടിപ്പിക്കേണ്ട കാര്യം ഇടതുപക്ഷത്തിന്‌ ഇല്ല. എസ്‌എൻഡിപി യഥാർഥത്തിൽ കൈകാര്യം ചെയ്യുന്ന ദർശനം ആർഎസ്‌എസിന്റെ ദർശനങ്ങൾക്ക്‌ തികച്ചും എതിരായിട്ടുള്ളതാണ്‌.

ശ്രീനാരായണ ഗുരുവിന്റെ ദർശനം ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്നതാണ്‌. സർവമത സമ്മേളനത്തിൽ ഗുരു പറഞ്ഞത്‌ സർവ്വ മതങ്ങളുടെയും സത്വം ഒന്നാണ്‌ എന്നാണ്‌. മത വർഗീയവാദികളിൽ ഹിന്ദുത്വ അജൻഡ വച്ച്‌ പ്രവർത്തിക്കുന്നവരാണ്‌ എസ്‌എൻഡിപിയെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ചാതുർവർണ വ്യവസ്ഥയിലധിഷ്‌ഠിതമായ ഭരണഘടനയും അതിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഭരണവ്യവസ്ഥയും വേണമെന്ന്‌ പറയുന്നത്‌ അവരാണ്‌. എസ്‌എൻഡിപിക്കെതിരായിട്ടുള്ള ഭീഷണി ആർഎസ്‌എസിന്റെയും ബിജെപിയുടെയുമാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.