Skip to main content

ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമം നടക്കുന്നു

എസ്‌എൻഡിപി ബിഡിജെഎസുമായി ചേർന്ന്‌ ബിജെപിയുടെ റിക്രൂട്ടിങ്‌ ഏജന്റായി പ്രവർത്തിക്കുകയാണ്. ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാനാണ്‌ ശ്രമം. എന്നാൽ എസ്‌എൻഡിപിക്കെതിരെ ഏറ്റവും ശക്‌തിയായ കടന്നാക്രമണം നടത്തുന്നത്‌ ആർഎസ്‌എസ്‌ ആണ്. എസ്‌എൻഡിപിയോട്‌ യാതൊരു തരത്തിലുള്ള വിരോധവും പ്രകടിപ്പിക്കേണ്ട കാര്യം ഇടതുപക്ഷത്തിന്‌ ഇല്ല. എസ്‌എൻഡിപി യഥാർഥത്തിൽ കൈകാര്യം ചെയ്യുന്ന ദർശനം ആർഎസ്‌എസിന്റെ ദർശനങ്ങൾക്ക്‌ തികച്ചും എതിരായിട്ടുള്ളതാണ്‌.

ശ്രീനാരായണ ഗുരുവിന്റെ ദർശനം ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്നതാണ്‌. സർവമത സമ്മേളനത്തിൽ ഗുരു പറഞ്ഞത്‌ സർവ്വ മതങ്ങളുടെയും സത്വം ഒന്നാണ്‌ എന്നാണ്‌. മത വർഗീയവാദികളിൽ ഹിന്ദുത്വ അജൻഡ വച്ച്‌ പ്രവർത്തിക്കുന്നവരാണ്‌ എസ്‌എൻഡിപിയെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ചാതുർവർണ വ്യവസ്ഥയിലധിഷ്‌ഠിതമായ ഭരണഘടനയും അതിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഭരണവ്യവസ്ഥയും വേണമെന്ന്‌ പറയുന്നത്‌ അവരാണ്‌. എസ്‌എൻഡിപിക്കെതിരായിട്ടുള്ള ഭീഷണി ആർഎസ്‌എസിന്റെയും ബിജെപിയുടെയുമാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.