Skip to main content

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

ജാതീയമായി പിളർത്തുക എന്ന നയമാണ് ബിജെപിയുടേത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടുന്ന രീതിയാണ് വേണ്ടത്. നവേത്ഥാന നായകനായ ശ്രീനാരായണ​ഗുരു സ്ഥാപിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രസ്ഥാനമാണ് എസ്എൻഡിപി. ബിഡിജെഎസിനെ ഉപകരണമായി ഉപയോ​​ഗിച്ച് എസ്എൻഡിപിയെ വർ​ഗീയവതികരിക്കാനാണ് ബിജെപിയുടെ ശ്രമം. ശ്രീനാരായണ​ഗുരുവിന്റെ പ്രസ്ഥാനത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നതിന എസ്എൻഡിപി തന്നെ തടയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണ് ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. 400 വരെ സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടുമെന്നായിരുന്നു പ്രചരണം. ഭരണഘടനയെ മനുസ്മൃതിയെ അടിസ്ഥാനമാക്കി മാറ്റാനായിരുന്നു ബിജെപിയുടെ ശ്രമം. മുസ്ലിംലീ​ഗും സമാനമായി മതരാഷ്ട്ര വാദികൾക്കൊപ്പമാണ്. ഈ നിലപാടുകളെ തുറന്നു കാട്ടാനാണ് സിപിഐ എം ശ്രമിക്കുന്നത്.

വർ​ഗീയ ശക്തികൾ പരസ്പരം ശക്തിപ്പെടുന്ന രീതിയാണ് കാണുന്നത്. ഇവരുടെ ഒപ്പമാണ് യുഡിഎഫും. സ്വത്വരാഷ്ട്രീയതയെയും വർഗീയതയെയും തുറന്നെതിർക്കണം. മതനിരപേക്ഷതയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണ് ന്യൂനപക്ഷ പരിരക്ഷ. അത് ന്യൂനപക്ഷ പ്രീണനമാണെന്നാണ് ആർഎസ്എസ് പറയുന്നത്. ന്യൂനപക്ഷങ്ങളുള്ള രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കായി നിലകൊള്ളുക എന്നുള്ളത് ഇടതുപക്ഷത്തിന്റെ തീരുമാനമാണ്.

നവമാധ്യമങ്ങളിൽ ഇടതിനെതിരെയുള്ള പ്രചാരണം ശക്തമാകുന്നുണ്ട്. മാധ്യമങ്ങൾക്ക് എന്തുചെയ്യാനും മടിയില്ല. കമ്യൂണിസ്റ്റ് വിരുദ്ധ ആയുധമായി എന്തും പ്രയോ​ഗിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. നവമാധ്യമങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണവും കൂടുന്നുണ്ട്. ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേയറിനു നേരെയുള്ള ആക്രമണം ഇതിനുദാഹരണമാണ്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായുള്ള ഉദ്യോ​ഗസ്ഥർക്ക് നേരെയും സൈബർ ആക്രമണം നടത്തുന്നു. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച് നടത്തിയ ചടങ്ങിൽ സർക്കാർ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ച ദിവ്യ എസ് അയ്യർക്ക് നേരെയാണ് ആക്രമണം നടന്നത്. സർക്കാർ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞ ചീഫ് സെക്രട്ടറിക്ക് നേരെ ആക്രമണമുണ്ടായില്ല. എന്നാൽ കോൺ​ഗ്രസ് നേതാവിന്റെ ഭാര്യയായതുകൊണ്ട് കോൺ​ഗ്രസുകാർ തന്നെ വലിയ രീതിയിൽ ദിവ്യയ്ക്ക് നേരെ ആക്രമണം നടത്തി. സ്ത്രീവിരുദ്ധത ശക്തിപ്പെട്ട് വരുന്നതിന്റെ ഉദാഹരണമാണിത്. കോൺ​ഗ്രസ് എല്ലാക്കാലവും സ്ത്രീവിരുദ്ധമായാണ് പ്രവർത്തിച്ചിട്ടുള്ളത്. ശാസ്ത്രസംബന്ധമായ പരിപാടി സുധാകരൻ ഉദ്ഘാടനം ചെയ്തപ്പോൾ ഓർമ വന്നത് കൂടോത്രമാണ്. സ്ത്രീവിരുദ്ധവും അന്ധവിശ്വാസ ജടിലവുമാണ് കോൺ​ഗ്രസ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.