Skip to main content

ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള നടപടികൾ സർക്കാർ നേരത്തേ തന്നെ ആരംഭിച്ചു

ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള നടപടികൾ സർക്കാർ നേരത്തേ തന്നെ തുടങ്ങി. സ്ത്രീകൾക്ക് പരിരക്ഷയും തുല്യതയും ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്‌. കോടതി പറയുന്നത്‌ അനുസരിച്ച്‌ ഇക്കാര്യത്തിൽ സർക്കാർ നിലപാട്‌ സ്വീകരിക്കും.

മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ്‌ സർക്കാർ നയം. ഒന്നും ഒളിച്ചുവയ്‌ക്കാനില്ല, എത്ര ഉന്നതനായാലും ഒഴിഞ്ഞുപോകാനുമാകില്ല. ഹേമ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ്‌ സർക്കാർ ഇന്റേണൽ കമ്മറ്റി രൂപീകരിക്കാൻ നടപടിയെടുത്തത്‌. സിനിമാനയം രൂപീകരിക്കാൻ ഷാജി എൻ കരുൺ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. സിനിമ കോൺക്ലേവ്‌ നടക്കാൻ പോകുന്നു. സ്‌ത്രീ സംവിധായകർക്ക്‌ സിനിമ നിർമിക്കാൻ ഒന്നര കോടി രൂപ, സ്‌ത്രീകൾക്ക്‌ സാങ്കേതിക പരിശീലനം, ചിത്രാഞ്ജലിയിൽ പുതിയ സംവിധാനങ്ങൾ തുടങ്ങി ഒട്ടേറെ മാറ്റങ്ങളാണ്‌ വരുത്തിയത്‌.

വലിയ പ്രതിസന്ധി നേരിട്ട കാലത്തുനിന്നാണ്‌ ശക്തമായ നടപടികളിലൂടെ മലയാള സിനിമയെ കരകയറ്റിയത്‌. ഫ്യൂഡൽ മൂല്യങ്ങളുടെ ഭാഗമായി ഇന്ത്യയിലെ സിനിമാലോകത്ത്‌ പുരുഷമേധാവിത്തവും സ്‌ത്രീവിവേചനവുമുണ്ട്‌. ഇതെല്ലാം അവസാനിപ്പിക്കാനുള്ള വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ സർക്കാരിനും സിപിഐ എമ്മിനും ഉള്ളത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ വെട്ടിമാറ്റി എന്നുള്ള പ്രചാരണം തെറ്റാണ്. ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി ഒരു ജുഡീഷ്യൽ കമീഷനല്ല. അതുകൊണ്ട് നിയമപരമായി നിയമസഭയുടെ മേശപ്പുറത്ത്‌ വച്ച്‌ നടപടിക്രമം പൂർത്തീകരിക്കേണ്ട കാര്യമില്ല. അതിനാലാണ് അത്തരമൊരു നടപടി സ്വീകരിക്കാതിരുന്നത്.

വിവരാവകാശ കമീഷന്റെ ഉത്തരവ്‌ പ്രകാരം രഹസ്യസ്വഭാവമുള്ളവ നീക്കി റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കാനുള്ള വിവേചനാധികാരം സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കാണ്‌. അതിൽ സർക്കാരിന്‌ കൈകടത്താനാകില്ല. അതുസംബന്ധിച്ചുള്ള ആരോപണങ്ങൾക്ക്‌ ഉത്തരം നൽകേണ്ടതും ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ്‌. റിപ്പോർട്ട്‌ പുറത്തുവിടരുതെന്നത്‌ ജസ്‌റ്റിസ്‌ ഹേമയുടെയും മുഖ്യവിവരാവകാശ കമീഷണറുടെയും തീരുമാനമായിരുന്നു. പിന്നീട്‌ അത്‌ ഓവർറൂൾ ചെയ്‌താണ്‌ വ്യക്തിഗത പരാമർശങ്ങൾ നീക്കി പുറത്തുവിടാൻ വിവരാവകാശ കമീഷണർ ഉത്തരവിട്ടത്‌. പ്രതിപക്ഷ നേതാവ്‌ ഇത്‌ സംബന്ധിച്ച്‌ പ്രചരിപ്പിക്കുന്നത്‌ പച്ചക്കള്ളമാണ്‌. വനിതാകമീഷന്റെ കത്തിനെ തുടർന്ന്‌ പൊലീസ്‌ റിപ്പോർട്ടിന്റെ പകർപ്പ്‌ ആവശ്യപ്പെട്ടപ്പോഴും വെളിപ്പെടുത്തരുതെന്ന ജസ്‌റ്റിസ്‌ ഹേമയുടെ കത്ത്‌ സഹിതമുള്ള മറുപടിയാണ്‌ സാംസ്‌കാരിക വകുപ്പ്‌ നൽകിയത്‌.

അതേസമയം പൊലീസിന്‌ പരാതി ലഭിച്ച സംഭവങ്ങളിൽ കൃത്യമായ നടപടിയെടുത്തിട്ടുണ്ട്‌. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രമുഖ നടൻ അകത്തായതു കൂടാതെ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനും അറസ്‌റ്റിലായി. അവസരം വാഗ്ദാനംചെയ്‌ത്‌ പീഡിപ്പിച്ചതിന്‌, ലൈംഗിക താൽപര്യത്തോടെ നടിയെ സമ്മർദം ചെലുത്തിയതിന്‌, പോക്‌സോ കേസിൽ ഒക്കെ നടന്മാർക്കെതിരെ കേസെടുത്തു. പ്രമുഖ ഡബ്ബിങ്‌ ആർട്ടിസ്‌റ്റിന്റെ പരാതിയിൽ സംവിധായകനെതിരെ കേസുണ്ട്‌. ഇത്തരം സംഭവങ്ങളിൽ പരാതിയായി വന്നാലേ കേസെടുക്കാനും നടപടികൾ സ്വീകരിക്കാനും കഴിയൂ. സർക്കാരിന്‌ ഇക്കാര്യങ്ങളിൽ ഒരു ജാഗ്രതക്കുറവുമുണ്ടായിട്ടില്ല. റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്താലും അത്‌ നിലനിൽക്കില്ലെന്നാണ്‌ മുൻ അനുഭവങ്ങൾ. കോടതി ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനത്തിന്‌ അനുസരിച്ച്‌ സർക്കാരിന്‌ നിലപാട്‌ സ്വീകരിക്കാനാകും. കോൺക്ലേവ്‌ തടയുമെന്ന്‌ പറയുന്ന പ്രതിപക്ഷത്തിന്റെയടക്കം എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാകും നയവും നിയമ നിർമാണമടക്കമുള്ള കാര്യങ്ങളും തീരുമാനിക്കുക.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.