Skip to main content

തമിഴ്നാട്ടിലെ സിപിഐയുടെ തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് ആർ നല്ല കണ്ണിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

തമിഴ്നാട്ടിലെ സിപിഐയുടെ തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് ആർ നല്ല കണ്ണിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും രാജ്യത്തിനാകെയും നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. തമിഴ്‌നാട്‌ രാഷ്ട്രീയത്തിലെ ‘നീതിബോധ’മായിരുന്നു സഖാവ്‌ ആർഎൻകെ എന്നറിയപ്പെട്ട നല്ലകണ്ണ്‌. തമിഴ്‌നാടിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിസ്വാർഥരായ മനുഷ്യരുടെ അവകാശങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു സ. നല്ലകണ്ണ്‌. നെല്ലായി ഗൂഡാലോചന കേസിൽ അറസ്റ്റിലായ അദ്ദേഹത്തിനെതിരെ പൊലീസ്‌ ക്രൂരമായ മർദനമേൽക്കേണ്ടിവന്നു. ആരോഗ്യം അനുവദിച്ചിടത്തോളം അദ്ദേഹം പാർടി പ്രവർത്തനത്തിൽ സജീവമായിരുന്നു. 85ാം വയസിലാണ്‌ താമ്രഭരണി നദിയിലെ മണൽക്കൊള്ള തടയാൻ കോടതിയിൽ പോരാടി നിരോധനം നേടിയെടുത്തത്‌. നിശ്ചയദാർഡ്യത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്‌ നേതൃത്വം നൽകിയ നല്ല കണ്ണിന്റെ ജീവിതം പുതുതലമുറയ്ക്കാകെ ഒരു പാഠപുസ്തകമാണ്‌. രാഷ്ട്രീയത്തിന്‌ അതീതമായി തമിഴ്‌നാടിന്റെ സ്നേഹം ഏറ്റുവാങ്ങാനായ നേതാവായിരുന്നു അദ്ദേഹം. ‘പെരിയോർ തമിഴ്നാടിന്റെ ഒരു കണ്ണെങ്കിൽ നല്ല കണ്ണ് മറുകണ്ണ്‌’ എന്നായിരുന്നു കരുണാനിധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ഉജ്ജ്വലവും ധീരവുമായ ഏറെ സമപോരാട്ടങ്ങൾക്കാണ്‌ അദ്ദേഹം നേതൃത്വം നൽകിയത്‌. സ്വന്തമായുള്ളതെല്ലാം പാർടിക്ക്‌ നൽകി പ്രതിമാസ അലവൻസ്‌ മാത്രമുപയോഗിച്ച്‌ ലളിതജീവിതമാണ്‌ അദ്ദേഹം നയിച്ചത്‌. യ‍ൗവനകാലം ഭൂരിഭാഗവും അദ്ദേഹത്തിന്റെ ജീവിതം ഭൂരിഭാഗവും ജയിലിലും ഒളിവിലുമായിരുന്നു. അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്ക്‌ വേണ്ടിയാണ്‌ അദ്ദേഹം എക്കാലവും ശബ്ദമുയർത്തിയത്‌. ദളിത്‌, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. അദ്ദേഹത്തിന്റെ വേർപാട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണ്‌. നല്ലകണ്ണിന്റെ വിയോഗത്തിൽ പാർടി സഖാക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു.

സഖാവിന്‌ വിട.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.