Skip to main content

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്. ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത കേരളത്തിൽ അതിന്റെ ആശയ അടിത്തറയായ ജാതീയത ഇന്നും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ.

കേരളം വളർത്തിയെടുത്ത നവോത്ഥാന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ സംഭവങ്ങളാണ് ജാതിയാധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്. വിദ്യാർഥികളെ തുടർച്ചയായി പീഡിപ്പിക്കുന്ന പ്രവണത പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ജാതീയമായ വിവേചനത്തിനെതിരെ എല്ലാ തലത്തിലും ഗൗരവകരമായ പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്.

അഞ്ചരക്കണ്ടി സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ജാഗ്രതയോടെ ഇടപെടണം. നിയമപരമായ പഴുതുകൾ സൃഷ്ടിച്ച് കുറ്റവാളികൾ രക്ഷപ്പെടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം. ക്യാമ്പസുകളിൽ വിദ്യാർഥികൾക്കെതിരെ വളർന്നുവരുന്ന പീഡനങ്ങളെ തുറന്നുകാണിക്കാനും പ്രതിരോധിക്കാനുമുള്ള കരുത്ത് വിദ്യാർഥി സമൂഹം രൂപപ്പെടുത്തിയെടുക്കണം.

വിദ്യാർഥി സംഘടനാ പ്രവർത്തനം ദുർബലമാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന ക്യാമ്പസുകളിലാണ് ഇത്തരം കിരാത നടപടികൾ ശക്തിപ്പെടുന്നത്. സ്വാശ്രയ കോളേജുകളിൽ ഉൾപ്പെടെ കലാലയത്തിനകത്ത് ജനാധിപത്യപരമായ സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കപ്പെട്ട ഇടങ്ങളിൽ വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ഇത്തരം പ്രവണതകൾക്കെതിരെ കേരളം ശക്തമായ ജാഗ്രത പുലർത്തണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.