Skip to main content

സ. ഇ പി ജയരാജൻ എഴുതുന്നു

കേന്ദ്രത്തിൽ ബിജെപിയെ എതിർക്കാനുള്ള ശേഷി കോൺഗ്രസിന്‌ നഷ്‌ടപ്പെട്ടു. രാഹുൽഗാന്ധിയേയും സോണിയാഗാന്ധിയേയും ഇഡി വേട്ടയാടുമ്പോൾ കേരളത്തിലെ കോൺഗ്രസ്‌ പ്രതിരോധം ദുർബലമാണ്‌. മൊയ്യാരത്ത്‌ ശങ്കരനെ ക്രൂരമായി കൊലപ്പെടുത്തി കൊലപാതക രാഷ്‌ട്രീയത്തിന്‌ തുടക്കമിട്ട കോൺഗ്രസ്‌ അതേ പാത ഇപ്പോഴും തുടരുകയാണ്‌. ജനക്ഷേമവും വികസനവും ഒരുമിച്ചുകൊണ്ടുപോകുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ ദുർബലമാക്കാൻ ബിജെപി, ആർഎസ്‌എസ്‌, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയെ യുഡിഎഫ്‌ കൂട്ടുപിടിക്കുകയാണ്. കോൺഗ്രസ്‌ പിടിപ്പുകേടും വർഗീയതയും മുതലെടുത്താണ്‌ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്‌. കോൺഗ്രസ്‌ തുടങ്ങിവച്ച അതേ നയംതന്നെ ബിജെപിയും നടപ്പാക്കുന്നു. പൊതുമേഖലയുടെ വിൽപ്പന, വിലക്കയറ്റം തുടങ്ങിയവ അതിന്‌ തെളിവാണ്‌. ഇതിനാലാണ്‌ ബിജെപി സർക്കാരിനെ എതിർക്കാൻ കോൺഗ്രസിന്‌ ത്രാണിയില്ലാത്തത്‌. വർഗീയതയുടെ കാര്യത്തിലും ഇരു പാർടികളും തമ്മില്‍ വലിയ വ്യത്യാസമില്ല. ആർഎസ്‌എസ്‌ ഹിന്ദു രാഷ്‌ട്ര്‌ പറയുമ്പോൾ ഹിന്ദു രാജ്യമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ കോൺഗ്രസ്‌ പറയുന്നു. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ നുണകൾ കെട്ടഴിച്ചുവിട്ട്‌ സമരങ്ങൾ നടത്തുകയാണ്‌ യുഡിഎഫ്‌. നിയമസഭാ സമ്മേളനംപോലും നല്ലനിലയിൽ നടത്തിക്കൊണ്ടുപോകാൻ സമ്മതിക്കുന്നില്ല. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത്തരം അക്രമസമരങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തും.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.