Skip to main content

സ. ഇ പി ജയരാജൻ എഴുതുന്നു

കേന്ദ്രത്തിൽ ബിജെപിയെ എതിർക്കാനുള്ള ശേഷി കോൺഗ്രസിന്‌ നഷ്‌ടപ്പെട്ടു. രാഹുൽഗാന്ധിയേയും സോണിയാഗാന്ധിയേയും ഇഡി വേട്ടയാടുമ്പോൾ കേരളത്തിലെ കോൺഗ്രസ്‌ പ്രതിരോധം ദുർബലമാണ്‌. മൊയ്യാരത്ത്‌ ശങ്കരനെ ക്രൂരമായി കൊലപ്പെടുത്തി കൊലപാതക രാഷ്‌ട്രീയത്തിന്‌ തുടക്കമിട്ട കോൺഗ്രസ്‌ അതേ പാത ഇപ്പോഴും തുടരുകയാണ്‌. ജനക്ഷേമവും വികസനവും ഒരുമിച്ചുകൊണ്ടുപോകുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ ദുർബലമാക്കാൻ ബിജെപി, ആർഎസ്‌എസ്‌, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയെ യുഡിഎഫ്‌ കൂട്ടുപിടിക്കുകയാണ്. കോൺഗ്രസ്‌ പിടിപ്പുകേടും വർഗീയതയും മുതലെടുത്താണ്‌ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്‌. കോൺഗ്രസ്‌ തുടങ്ങിവച്ച അതേ നയംതന്നെ ബിജെപിയും നടപ്പാക്കുന്നു. പൊതുമേഖലയുടെ വിൽപ്പന, വിലക്കയറ്റം തുടങ്ങിയവ അതിന്‌ തെളിവാണ്‌. ഇതിനാലാണ്‌ ബിജെപി സർക്കാരിനെ എതിർക്കാൻ കോൺഗ്രസിന്‌ ത്രാണിയില്ലാത്തത്‌. വർഗീയതയുടെ കാര്യത്തിലും ഇരു പാർടികളും തമ്മില്‍ വലിയ വ്യത്യാസമില്ല. ആർഎസ്‌എസ്‌ ഹിന്ദു രാഷ്‌ട്ര്‌ പറയുമ്പോൾ ഹിന്ദു രാജ്യമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ കോൺഗ്രസ്‌ പറയുന്നു. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ നുണകൾ കെട്ടഴിച്ചുവിട്ട്‌ സമരങ്ങൾ നടത്തുകയാണ്‌ യുഡിഎഫ്‌. നിയമസഭാ സമ്മേളനംപോലും നല്ലനിലയിൽ നടത്തിക്കൊണ്ടുപോകാൻ സമ്മതിക്കുന്നില്ല. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത്തരം അക്രമസമരങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തും.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ 

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.