Skip to main content

കേരളത്തിന്റെ ഇരട്ട എഞ്ചിനായ കിഫ്ബിയെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്

വികസനം ഉറപ്പുവരുത്തുന്നതിന് കേരളത്തിന് ഇരട്ട എഞ്ചിനുള്ള സർക്കാർ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരിക്കുന്നു. അതേ കേരളത്തിന്റെ വികസനത്തിന്റെ വേഗതയും ഗുണവും ഇനിയും ഉയർത്തേണ്ടതുണ്ട്. ഇതാണ് നവകേരള സങ്കൽപ്പത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമന്ത്രി പ്രകീർത്തിച്ച ഇരട്ട എഞ്ചിനുള്ള ബിജെപി സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ സമീപനമാണ്. ഇതു മനസിലാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കേരളത്തെയും ഗുജറാത്തിനെയും താരതമ്യപ്പെടുത്തുകയാണ്.

2020-21-ൽ ഗുജറാത്തിലെ പ്രതിശീർഷ വരുമാനം 2.36 ലക്ഷം രൂപയാണ്. കേരളത്തിലേത് 2.05 ലക്ഷം രൂപയും. കോവിഡു കാലത്തെ ഏറ്റവും രൂക്ഷമായ വരുമാനയിടിവ് കേരളത്തിലായിരുന്നു. അല്ലാത്തപക്ഷം രണ്ടും തുല്യമായിരുന്നേനെ. ചുരുക്കത്തിൽ പ്രതിശീർഷവരുമാനം എടുത്താൽ ഗുജറാത്തും കേരളവും ഒരേ നിലയിലാണ്. എന്നാൽ കേരളത്തിലെ കൂലി 800 രൂപയാണ്. ഗുജറാത്തിലേത് 280 രൂപയും. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ശുചിമുറി, ഗ്രാമീണ റോഡുകൾ, ക്ഷേമ പെൻഷനുകൾ എന്നു തുടങ്ങി സാധാരണക്കാരുടെ ക്ഷേമനില പരിശോധിച്ചാൽ ഗുജറാത്തിനേക്കാൾ എത്രയോ മുന്നിലാണു കേരളം. ഏതാണ് മികച്ച വികസന മാതൃക? അതേസമയം ഗുജറാത്തിലെപ്പോലെ ആധുനിക വ്യവസായങ്ങൾ കേരളത്തിൽ ഇല്ല. പശ്ചാത്തലസൗകര്യങ്ങളിൽ പിന്നോക്കമാണ്. ഈ ദൗർബല്യം തിരുത്തുന്നതിനായി പശ്ചാത്തലസൗകര്യങ്ങളിൽ വലിയ മുതൽമുടക്ക് ഉറപ്പുവരുത്താനാണ് കിഫ്ബി സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിന്റെ ഇരട്ട എഞ്ചിനാണ് കിഫ്ബി. ഇതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്. എന്നിട്ട് കേരളത്തിൽവന്ന് ഇരട്ട എഞ്ചിനുള്ള സർക്കാരിനുവേണ്ടി പ്രധാനമന്ത്രി വാദിക്കുന്നത് വലിയൊരു വിരോധാഭാസമാണ്.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.