Skip to main content

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവ്വീസ്‌ സംവരണവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ സ്‌ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന്‌ സംവരണം ഉറപ്പ്‌ നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക്‌ ലഭിച്ച അംഗീകാരമാണ്‌

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവ്വീസ്‌ സംവരണവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ സ്‌ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന്‌ സംവരണം ഉറപ്പ്‌ നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക്‌ ലഭിച്ച അംഗീകാരമാണ്‌. സംവരണത്തെ അട്ടിമറിക്കാൻ ഫ്യൂഡൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വരേണ്യവിഭാഗം വലിയ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടാണ്‌ അവർ ഹൈക്കോടതി വിധിക്കെതിരായി അപ്പീൽ പോയത്. ആദ്യം സർക്കാർ ഒന്നാം സ്‌ട്രീമിൽ മാത്രമായിരുന്നു സംവരണം തീരുമാനിച്ചത്‌. ഇതിനെതിരായി പികെഎസ്‌ അന്നത്തെ പിന്നോക്കക്ഷേമ വകുപ്പ്‌ മന്ത്രിക്ക്‌ നൽകിയ പരാതി മുഖ്യമന്ത്രിക്ക്‌ നൽകുകയും പ്രശ്‌നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുഖ്യമന്ത്രി മൂന്ന്‌ സ്‌ട്രീമിലും സംവരണം തീരുമാനിക്കുകയും ചെയ്തു.

രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായിട്ടാണ്‌ സംസ്ഥാന സർവ്വീസിൽ ആദ്യമായി ഐഎഎസിന്‌ സമാന്തരമായി കെഎഎസ്‌ നടപ്പാക്കിയത്‌. ഇതിനെതിരായി വലിയ സമ്മർദ്ദമുണ്ടായി. എന്നാൽ മുഖ്യമന്ത്രി ഇതിൽ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചത്‌. പിന്നോക്ക-പട്ടികജാതി വിഭാഗത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച ഒന്നാം പിണറായി സർക്കാർ പട്ടികജാതി-പിന്നോക്ക വിഭാഗങ്ങൾക്ക്‌ നൽകിയ നിരവധി നൂതന പദ്ധതികളിൽ ഈ തീരുമാനം ശ്രദ്ധേയമായിരുന്നു. കേസ്‌ നടത്തിപ്പിന്‌ ഹൈക്കോടതിയിൽ എ ജി ഓഫീസും, സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സീനിയർ വക്കീലന്മാരും ഫലപ്രദമായ ഇടപെടലാണ്‌ നടത്തിയത്‌.

സ. എ കെ ബാലൻ

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

കൂടുതൽ ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.