Skip to main content

ആസിയാൻ കരാറിനെതിരായ പ്രതിഷേധം - കേസുകൾ അവസാനിക്കുന്നു, ആശങ്കകൾ യാഥാർഥ്യമാവുന്നു

ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ, അവർക്ക് വേണ്ടി ശബ്ദമുയർത്തി എന്ന കാരണത്താൽ പ്രതി ചേർക്കപ്പെട്ട ഒരു കേസിൽ നിന്ന് കൂടി സഖാക്കൾ വിമുക്തരാവുകയാണ്. ഇന്ത്യയിലെ കാർഷിക വ്യവസ്ഥയെ വിശേഷിച്ചും അതിസാധാരണക്കാരായ കർഷകരെ പ്രതികൂലമായി ബാധിച്ച ആസിയാൻ കരാറിനെതിരെ നടത്തിയ മനുഷ്യച്ചങ്ങലയെ തുടർന്നാണ് സഖാക്കൾ വി എസ് അച്യുതാനന്ദൻ, പ്രകാശ് കാരാട്ട്, പിണറായി വിജയൻ എന്നിവർ ഉൾപ്പടെ പന്ത്രണ്ട് സഖാക്കൾക്കെതിരെ കേസെടുത്തത്. കോൺഗ്രസ് നടപ്പിലാക്കിയ ആസിയാൻ കരാറിനെ തുടക്കം മുതൽ എതിർത്തത് ഇടതുപക്ഷമായിരുന്നു. സമരങ്ങളുടെ പേരിൽ പ്രതിചേർക്കപ്പെട്ടവർ കേസിൽ നിന്ന് വിമുക്തരാവുമ്പോഴും കരാറിനെ കുറിച്ച് ഇടതുപക്ഷം പങ്കുവെച്ച ആശങ്ക കൂടുതൽ യാഥാർഥ്യമായി തുടരുകയാണ്. വികസന വിരോധികൾ എന്ന് മുദ്രകുത്തി പ്രതിഷേധങ്ങളെ പരിഹസിച്ചവർ ഉൾപ്പടെ ഇന്ന് ആസിയാൻ കരാറിന്റെ പ്രത്യാഘാതത്തിൽ കുടുങ്ങികിടക്കുകയാണ്. ഗാട്ട് കരാറിന്റെ മുൻ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ആസിയാൻ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂടുതൽ സ്വതന്ത്രമാക്കിയ കരാറായിരുന്നു ഇത്. കരാറിന്റെ തിക്ത ഫലങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് നീതി ആയോഗ് പുറത്തുവിട്ടത്. കരാർ പ്രകാരം 2400 കോടിയിലധികം ഡോളറിന്റെ വ്യാപാര കമ്മി രാജ്യത്തിനുണ്ട്. കരാറിൽ പ്രതിപാദിച്ച 21 ഇനങ്ങളിൽ 13 ഇനങ്ങളും പ്രതികൂലമാണെന്ന് വാണിജ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കാർഷികോല്പാദനത്തിന്റെ മുഖ്യ പങ്കും തോട്ടം മേഖലയിൽ നിന്നുള്ള കേരളത്തെ വളരെ പ്രതികൂലമായാണ് ആസിയാൻ കരാർ ബാധിച്ചത്. കേരളത്തിന്റെ റബർ കർഷകരുടെ ജീവിതം ദുഃസ്സഹമാക്കിയതും കോടികളുടെ നഷ്ടം വരുത്തിയതും ആസിയാൻ കരാർ ആണ്. ദീർഘ വീക്ഷണമില്ലാത്ത ഇത്തരം കരാറുകൾക്കെതിരെ ഉയർത്തിയ ശബ്ദം ഇന്നും പ്രസക്തമാണെന്നതിന്റെ തെളിവ് കൂടിയാണ് ഹൈക്കോടതിയുടെ ഈ നടപടിയിലൂടെ വ്യക്തമാവുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.