Skip to main content

ആസിയാൻ കരാറിനെതിരായ പ്രതിഷേധം - കേസുകൾ അവസാനിക്കുന്നു, ആശങ്കകൾ യാഥാർഥ്യമാവുന്നു

ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ, അവർക്ക് വേണ്ടി ശബ്ദമുയർത്തി എന്ന കാരണത്താൽ പ്രതി ചേർക്കപ്പെട്ട ഒരു കേസിൽ നിന്ന് കൂടി സഖാക്കൾ വിമുക്തരാവുകയാണ്. ഇന്ത്യയിലെ കാർഷിക വ്യവസ്ഥയെ വിശേഷിച്ചും അതിസാധാരണക്കാരായ കർഷകരെ പ്രതികൂലമായി ബാധിച്ച ആസിയാൻ കരാറിനെതിരെ നടത്തിയ മനുഷ്യച്ചങ്ങലയെ തുടർന്നാണ് സഖാക്കൾ വി എസ് അച്യുതാനന്ദൻ, പ്രകാശ് കാരാട്ട്, പിണറായി വിജയൻ എന്നിവർ ഉൾപ്പടെ പന്ത്രണ്ട് സഖാക്കൾക്കെതിരെ കേസെടുത്തത്. കോൺഗ്രസ് നടപ്പിലാക്കിയ ആസിയാൻ കരാറിനെ തുടക്കം മുതൽ എതിർത്തത് ഇടതുപക്ഷമായിരുന്നു. സമരങ്ങളുടെ പേരിൽ പ്രതിചേർക്കപ്പെട്ടവർ കേസിൽ നിന്ന് വിമുക്തരാവുമ്പോഴും കരാറിനെ കുറിച്ച് ഇടതുപക്ഷം പങ്കുവെച്ച ആശങ്ക കൂടുതൽ യാഥാർഥ്യമായി തുടരുകയാണ്. വികസന വിരോധികൾ എന്ന് മുദ്രകുത്തി പ്രതിഷേധങ്ങളെ പരിഹസിച്ചവർ ഉൾപ്പടെ ഇന്ന് ആസിയാൻ കരാറിന്റെ പ്രത്യാഘാതത്തിൽ കുടുങ്ങികിടക്കുകയാണ്. ഗാട്ട് കരാറിന്റെ മുൻ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ആസിയാൻ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂടുതൽ സ്വതന്ത്രമാക്കിയ കരാറായിരുന്നു ഇത്. കരാറിന്റെ തിക്ത ഫലങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് നീതി ആയോഗ് പുറത്തുവിട്ടത്. കരാർ പ്രകാരം 2400 കോടിയിലധികം ഡോളറിന്റെ വ്യാപാര കമ്മി രാജ്യത്തിനുണ്ട്. കരാറിൽ പ്രതിപാദിച്ച 21 ഇനങ്ങളിൽ 13 ഇനങ്ങളും പ്രതികൂലമാണെന്ന് വാണിജ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കാർഷികോല്പാദനത്തിന്റെ മുഖ്യ പങ്കും തോട്ടം മേഖലയിൽ നിന്നുള്ള കേരളത്തെ വളരെ പ്രതികൂലമായാണ് ആസിയാൻ കരാർ ബാധിച്ചത്. കേരളത്തിന്റെ റബർ കർഷകരുടെ ജീവിതം ദുഃസ്സഹമാക്കിയതും കോടികളുടെ നഷ്ടം വരുത്തിയതും ആസിയാൻ കരാർ ആണ്. ദീർഘ വീക്ഷണമില്ലാത്ത ഇത്തരം കരാറുകൾക്കെതിരെ ഉയർത്തിയ ശബ്ദം ഇന്നും പ്രസക്തമാണെന്നതിന്റെ തെളിവ് കൂടിയാണ് ഹൈക്കോടതിയുടെ ഈ നടപടിയിലൂടെ വ്യക്തമാവുന്നത്.

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.