Skip to main content

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 102 വർഷങ്ങൾ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറ്റിരണ്ട് പോരാട്ട വർഷങ്ങൾ പിന്നിടുകയാണ്. പുതിയൊരു രാഷ്ട്രത്തെ സ്വപ്നം കാണാൻ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് രാഷ്ട്രീയ അടിത്തറ നൽകിയ താഷ്കെന്റിലെ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണം 1920 ൽ ഇതേ ദിവസമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങൾ ഒരു ജനതയുടെ വിമോചന സ്വപ്നങ്ങളെ മാർക്സിസം കൂടുതൽ വിശാലമാക്കുന്ന രാഷ്ട്രീയ പശ്ചാത്തലമായിരുന്നു. 1917ൽ റഷ്യയിൽ സാർ ഭരണം അവസാനിപ്പിച്ച തൊഴിലാളി വർഗ മുന്നേറ്റം മറ്റെല്ലായിടങ്ങളെയും പോലെ ഇന്ത്യയെയും ആവേശഭരിതമാക്കി. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ ഇന്ത്യൻ തൊഴിലാളി കർഷക പോരാട്ടങ്ങൾക്ക് അത് ദിശാസൂചിയായി. സോവിയറ്റ് വിമോചന രാഷ്ട്രീയം ഇന്ത്യയിലും അവതരിപ്പിക്കുന്നതിന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ ഏഴ് പേർ താഷ്ക്കെന്റിൽ യോഗം ചേർന്നു. സഖാക്കൾ എം എൻ റോയ്, എവലിൻ ട്രെന്റ് റോയ്, അബനി മുഖർജി, റോസാ ഫിറ്റിൻഗോഫ്, മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷെഫീഖ്, ആചാര്യ എന്നിവർ പങ്കെടുത്ത ആദ്യ യോഗം സ. മുഹമ്മദ്‌ ഷെഫീഖിനെ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ്‌- ലെനിനിസ്റ്റ് ആശയധാര സജീവമാക്കുന്നതിന് ഈ രൂപീകരണത്തിലൂടെ സാധിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചെറിയ ഗ്രൂപ്പുകളായി ആശയ വിദ്യാഭ്യാസമെത്തിക്കാനും താഷ്കെന്റിന്റെ തുടർച്ചകൾക്ക് സാധിച്ചു. തൊഴിലാളി വർഗ പോരാട്ടത്തിന്റെ ആദ്യ പാഠമെന്ന നിലയിൽ താഷ്ക്കെന്റിൽ വച്ച് നടന്ന പാർടി രൂപീകരണത്തിന് ചരിത്രപ്രാധാന്യം ഏറെയാണ്. 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.