Skip to main content

ഡിസംബർ 02 - സ. പി ബി സന്ദീപ് കുമാർ രക്തസാക്ഷി ദിനം

സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സഖാവ് പി ബി സന്ദീപ് കുമാറിനെ ആർഎസ്എസ് ക്രിമിനലുകൾ അരുംകൊല ചെയ്തിട്ട് ഇന്ന് (ഡിസംബർ 2) ഒരു വർഷം തികയുന്നു.

പെരിങ്ങര പ്രദേശത്ത് സ. സന്ദീപിന്റെ നേതൃത്വത്തിൽ പ്രസ്ഥാനം നടത്തിയ മുന്നേറ്റത്തിൽ അരിശം പൂണ്ടാണ് ആർഎസ്എസ് ഗൂണ്ടകൾ ഇരുട്ടിന്റെ മറവിൽ സഖാവിനെ കുത്തിവീഴ്ത്തിയത്.

വീട്ടിലേക്ക്‌ ബൈക്കിൽ പോകുമ്പോൾ രണ്ട്‌ ബൈക്കിലായെത്തിയ അഞ്ചംഗസംഘം വഴിയിൽ തടഞ്ഞാണ് സ. സന്ദീപിനെ ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ അദ്ദേഹം എഴുന്നേൽക്കുന്നതിനിടെ അക്രമി സംഘം കുത്തിവീഴ്‌ത്തി. രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആർഎസ്എസ് ക്രിമിനൽ സംഘം ആസൂത്രിത ആക്രമണം നടത്തി സഖാവിന്റെ ജീവനെടുത്തത്.

27 വർഷത്തിന്‌ ശേഷം പെരിങ്ങര പഞ്ചായത്ത്‌ ഭരണം എൽഡിഎഫ്‌ തിരിച്ചുപിടിച്ചതിൽ സ. സന്ദീപിന്റെ പങ്ക്‌ നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിരുന്നു. പെരിങ്ങര പ്രദേശത്തെ ഇടതുപക്ഷ മുന്നേറ്റത്തിൽ വിറളി പിടിച്ച ആർഎസ്എസ്, സഖാവിന്റെ ജീവെടുക്കുകയായിരുന്നു. 36 വയസ് മാത്രം പ്രായമുണ്ടായിരുന്ന, നാട്ടിൽ ഏവർക്കും പ്രിയങ്കരനായിരുന്ന സ. സന്ദീപിനെ കൊലപ്പെടുത്തിയ ക്രിമിനലുകൾ ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്. സന്ദീപിന്റെ ചോരവീണ പെരിങ്ങര പ്രദേശത്തും ജില്ലയിലാകമാനവും സിപിഐ എം കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്.

ജനകീയ പോരാട്ടങ്ങളിൽ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച ധീരനായ വിപ്ലകാരി സഖാവ് സന്ദീപിന്റെ ഉജ്ജ്വലസ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.