Skip to main content

മോദി ഭരണകാലത്ത് പാചകവാതക സിലിണ്ടർ വിലയിലുണ്ടായ കുതിച്ചുചാട്ടം

വാണിജ്യസിലിണ്ടറിന്റെ വില 25 രൂപ കൂടി വർധിപ്പിച്ചു കൊണ്ടാണ് മോദി സർക്കാർ ഈ പുതുവർഷത്തിലേക്ക് നമ്മളെ സ്വാഗതം ചെയ്തത്. 2015 ജനുവരിയിലെ നിരക്കിൽ നിന്ന് 152% ആയി ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയും 56% ആയി വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയും ഇപ്പോൾ വർധിച്ചിട്ടുണ്ട്.

ആദ്യം സർക്കാർ നിയന്ത്രിച്ചിരുന്ന ഏൽപിജി നിരക്കിലെ നിയന്ത്രണമെടുത്ത് മാറ്റി വിപണി നിരക്കിലാക്കുകയും പിന്നീട് ഗാർഹിക സിലിണ്ടർ ഉപയോഗത്തിനായി കൊടുത്തിരുന്ന സബ്‌സിഡികൾ നിർത്തലാക്കിയും കടുത്ത വഞ്ചനയാണ് മോദി സർക്കാർ ജനങ്ങളോട് ചെയ്തത്. മുൻ കോൺഗ്രസ് സർക്കാർ തുടങ്ങി വച്ച ഈ പ്രക്രിയ മൂലം ഇപ്പോൾ വിലക്കയറ്റം രൂക്ഷമാകാനും സാധാരണക്കാരുടെ വീട്ടുചെലവുകൾ അനിയന്ത്രിതമായി വർധിക്കാനും കാരണമായി.

കുതിച്ചുകയറുന്ന വാണിജ്യസിലിണ്ടറിന്റെ നിരക്ക്‌ മൂലം ഭക്ഷണശാലകളിലെ വിലയും താങ്ങാനവാത്ത വിധം വർധിക്കുകയാണ്. കൗൺസിൽ ഓൺ എനർജി, എൻവിയോൻമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനമനുസരിച്ച് രാജ്യത്തെ 70% കുടുംബങ്ങളുടെ പാചകത്തിനായി ഉപയോഗിക്കുന്ന പ്രാഥമിക ഇന്ധനം എൽപിജി ആണ്. എൽപിജി വില നിയന്ത്രണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറി ഉപഭോക്താക്കൾക്ക് നേരിട്ട് സബ്‌സിഡി വിതരണം ചെയ്യുക എന്ന ആശയം മുൻകോൺഗ്രസ് സർക്കാർ കൈക്കൊണ്ടപ്പോഴേ ഇത് എത്തി നിൽക്കാൻ പോകുന്നത് സബ്‌സിഡികൾ പൂർണ്ണമായി പിൻവലിക്കുന്നതിലേക്ക് ആയിരിക്കും എന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ആ നിലപാടിനെ എതിർത്തിരുന്നു.

നവലിബറൽ സാമ്പത്തികനയത്തിന്റെ ഭാഗമായി മെക്സിക്കോയിലും മറ്റും സമാനസാഹചര്യങ്ങൾ ഉണ്ടായതിന്റെ വെളിച്ചത്തിൽ ജനക്ഷേമം മുൻനിർത്തി സിപിഐ എം എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.