Skip to main content

മഹാരാഷ്ട വൈദ്യുതി പ്രക്ഷോഭം തൊഴിലാളി ഐക്യത്തിന്റെ മഹത്തായ വിജയം

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിലെ തൊഴിലാളികളും ജീവനക്കാരും നടത്തിവന്ന പ്രക്ഷോഭത്തിന്‌ ഉജ്വല വിജയം.

ലക്ഷത്തിലധികം വരുന്ന വൈദ്യുതി മേഖലയിലെ ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും എഞ്ചിനിയർമാരുടെയും 72 മണിക്കൂർ സൂചനാ പണിമുടക്കിന് മുൻപിൽ ഷിൻഡെ സർക്കാർ മുട്ടുമടക്കി. സ്വകാര്യ വത്കരണത്തിന്റെ പേരിൽ വൈദ്യുതി വിതരണ മേഖല അദാനി പവറിനു നൽകാനായിരുന്നു സർക്കാർ നീക്കം. എസ്മ പ്രയോഗിച്ചും യുപി ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിലാളികളെ ഇറക്കിയും സമരത്തെ നേരിടാൻ സർക്കാർ ശ്രമിച്ചുവെങ്കിലും തൊഴിലാളികളുടെ ഇച്ഛശക്തിക്ക് മുൻപിൽ അവയൊന്നും വിലപ്പോയില്ല.

ചൊവ്വാഴ്ച അർധരാത്രി മുതലാണ് വൈദ്യുതി മേഖലയിലെ 31 സംഘടനകൾ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രക്ഷോഭം ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ ചർച്ചക്ക് തയാറായ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വകാര്യവൽക്കരണ തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ തുടർന്ന് ഉത്തർപ്രദേശ്, കാശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലും വൈദ്യുതി സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിച്ചിരുന്നു. തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാൽ സ്വകാര്യവൽക്കരണ–ജനവിരുദ്ധ നയങ്ങളിൽനിന്ന്‌ സർക്കാരിന്‌ പിന്മാറേണ്ടിവരുമെന്നാണ്‌ മഹാരാഷ്ട്രയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്‌ വ്യക്തമാക്കുന്നത്‌.

വിതരണ മേഖല സ്വകാര്യ വത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മോദി സർക്കാരിന് മഹാരാഷ്ട്രയിലെ പ്രക്ഷോഭ വിജയം വലിയ തിരിച്ചടിയാണ്. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങളിന്മേലുള്ള കൈ കടത്തലാണ് കരട് വൈദ്യുത ചട്ടഭേദഗതി. സമവർത്തി പട്ടികയിൽ ഉൾപ്പെട്ട വൈദ്യുതി മേഖലയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇത്തരം നടപടികൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ദുർബലപ്പെടുത്തും.

2003ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ റഗുലേററ്ററി കമീഷനുകൾ മൂന്നുമാസം കൂടുമ്പോൾ നൽകുന്ന അധികനിരക്കിനുള്ള അപേക്ഷയിൽ പൊതുജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായം തേടുകയും തുടർന്ന് നീതിയുക്തമായ നിരക്ക്‌ നിശ്ചയിക്കാൻ അനുവാദം നൽകുകയുമാണ് ചെയ്തിരുന്നത്. പുതിയ ചട്ടഭേഗദഗതിപ്രകാരം ഇനി കമ്പനികൾക്ക്‌ മാസംതോറും നിരക്ക്‌ നിശ്ചയിച്ച്‌ ഈടാക്കാം.

മറ്റൊരു ഭേദഗതി സ്വകാര്യ കമ്പനികളും വിതരണ കമ്പനികളുമായുള്ള തർക്കം 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകൾ പരിഹരിച്ചില്ലെങ്കിൽ പരാതിക്കാർക്ക്‌ നേരിട്ട്‌ കേന്ദ്ര ഇലക്ട്രിസിറ്റി അപലറ്റ്‌ ട്രിബ്യൂണലിനെ സമീപിക്കാമെന്നതാന്. ഇത് നിലവിലെ കേന്ദ്ര നിയമത്തിനെതിരായതും സംസ്ഥാനങ്ങളുടെയും റഗുലേറ്ററി കമീഷനുകളുടെയും അധികാരമില്ലാതാക്കുന്ന ഭേദഗതിയാണ്. പുനരുപയോഗ ഊർജത്തിന്‌ ‘പൂൾഡ്‌ താരിഫ്‌’ ഏർപ്പെടുത്തിയതുമാത്രമാണ്‌ ഭേദഗതിയിൽ ഗുണഭോക്താവിന്‌ എന്തെങ്കിലും ഗുണം നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.