Skip to main content

ഇന്ത്യൻ റെയിൽവേ സ്തംഭനാവസ്ഥയിൽ നികത്താനുള്ളത് 310,521 തസ്തികകൾ ദക്ഷിണമേഖലയിലെ പല സർവീസുകളും നിയന്ത്രിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ല

മോദി സർക്കാരിന് കീഴിൽ ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയിൽ അപ്രഖ്യാപിത നിയമനനിരോധനം നിലനിൽക്കുകയാണ്. രാജ്യസഭാ രേഖകൾ അനുസരിച്ച് 3,10,521 തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്.

കോടികണക്കിന് വരുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്നതിനൊപ്പം തന്നെ റെയിൽവേയുടെ പല മേഖലകളുടെയും പ്രവർത്തനം ഇതുമൂലം അവതാളത്തിലായിരിക്കുകയാണ്. 22,506 തസ്തികകളാണ് കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖലാ റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്. റെയിൽവേയിലെ അപ്രഖ്യാപിത നിയമനനിരോധനം മൂലം ദക്ഷിണമേഖലയിലെ പല സർവീസുകളും താളം തെറ്റുന്ന നിലയിലാണ്. സർവീസുകൾ സജ്ജമാക്കാൻ ആവശ്യമായ ജീവനക്കാരുടെ ദൗർലഭ്യം രൂക്ഷമാകുകയാണ്.

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 1906 ഒഴിവുകളുണ്ട്. പാലക്കാട്‌ ഡിവിഷനിൽ 20% തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കുള്ള നിയമനംമാത്രമാണ്‌ അഞ്ചുവർഷത്തിനിടെ ഇവിടങ്ങളിൽ നടന്നിട്ടുള്ളത്‌. ജീവനക്കാരുടെ ദൗർലഭ്യം മൂലം ഗാർഡ്‌ ഇല്ലാതെ ഗുഡ്‌സ് വണ്ടികൾ ഓടിക്കേണ്ട നിലയിലാണ് ദക്ഷിണമേഖലാ റെയിൽവേ. മറ്റു ഡിവിഷനുകളിൽനിന്ന്‌ കമേഴ്‌സ്യൽ ജീവനക്കാരെ എത്തിച്ചാണ് ശബരി സ്‌പെഷ്യൽ ട്രെയിനുകളിലെ തിരക്ക്‌ നിയന്ത്രിക്കുന്നത്. ഇതുപോലെ പല പ്രവർത്തനങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഗതിശക്തി പദ്ധതികൾക്കായി പുതിയ ജീവനക്കാരെ എടുത്തിട്ടില്ല. ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനായി സർക്കാർതലത്തിൽ സമ്മർദം ഉണ്ടെങ്കിലും ഇതിനുവേണ്ടുന്ന ആൾബലം ഇപ്പോൾ റെയിൽവേക്ക് ഇല്ലായെന്നുള്ളത് കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസർക്കാർ.

ദക്ഷിണമേഖലാ റെയിൽവേയ്ക്ക് പുതിയ ട്രാക്കുകൾ ഉണ്ടാക്കാൻ ഫണ്ടുകൾ അനുവദിക്കുന്നതിലെ കേന്ദ്രസർക്കാരിൻറെ വിവേചനം മുമ്പ് ചർച്ചയായിരുന്നു. കഴിഞ്ഞ ബജറ്റിൽ 13,200 കോടി രൂപ പുതിയ ലൈനുകൾ നിർമ്മിക്കുന്നതിനായി ഉത്തരമേഖലാ റെയിൽവേയ്ക്ക് വകയിരുത്തിയെങ്കിലും ദക്ഷിണമേഖലാ റെയിൽവേയ്ക്കായി വകയിരുത്തിയത് കേവലം 59 കോടി രൂപയായിരുന്നു. അതിവേഗ ട്രെയിനുകളായ വന്ദേ ഭാരത് സർവീസുകൾ പ്രഖ്യാപിച്ചതിൽ ഒന്നുപോലും കേരളത്തിന് അനുവദിച്ചിട്ടില്ലായെന്ന് സ. എ എ റഹീം എംപിക്ക് റെയിൽവേ മന്ത്രി കൊടുത്ത മറുപടിയിൽ വ്യക്തമാണ്.

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.