Skip to main content

ഇന്ത്യൻ റെയിൽവേ സ്തംഭനാവസ്ഥയിൽ നികത്താനുള്ളത് 310,521 തസ്തികകൾ ദക്ഷിണമേഖലയിലെ പല സർവീസുകളും നിയന്ത്രിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ല

മോദി സർക്കാരിന് കീഴിൽ ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയിൽ അപ്രഖ്യാപിത നിയമനനിരോധനം നിലനിൽക്കുകയാണ്. രാജ്യസഭാ രേഖകൾ അനുസരിച്ച് 3,10,521 തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്.

കോടികണക്കിന് വരുന്ന ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്നതിനൊപ്പം തന്നെ റെയിൽവേയുടെ പല മേഖലകളുടെയും പ്രവർത്തനം ഇതുമൂലം അവതാളത്തിലായിരിക്കുകയാണ്. 22,506 തസ്തികകളാണ് കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖലാ റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്. റെയിൽവേയിലെ അപ്രഖ്യാപിത നിയമനനിരോധനം മൂലം ദക്ഷിണമേഖലയിലെ പല സർവീസുകളും താളം തെറ്റുന്ന നിലയിലാണ്. സർവീസുകൾ സജ്ജമാക്കാൻ ആവശ്യമായ ജീവനക്കാരുടെ ദൗർലഭ്യം രൂക്ഷമാകുകയാണ്.

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 1906 ഒഴിവുകളുണ്ട്. പാലക്കാട്‌ ഡിവിഷനിൽ 20% തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കുള്ള നിയമനംമാത്രമാണ്‌ അഞ്ചുവർഷത്തിനിടെ ഇവിടങ്ങളിൽ നടന്നിട്ടുള്ളത്‌. ജീവനക്കാരുടെ ദൗർലഭ്യം മൂലം ഗാർഡ്‌ ഇല്ലാതെ ഗുഡ്‌സ് വണ്ടികൾ ഓടിക്കേണ്ട നിലയിലാണ് ദക്ഷിണമേഖലാ റെയിൽവേ. മറ്റു ഡിവിഷനുകളിൽനിന്ന്‌ കമേഴ്‌സ്യൽ ജീവനക്കാരെ എത്തിച്ചാണ് ശബരി സ്‌പെഷ്യൽ ട്രെയിനുകളിലെ തിരക്ക്‌ നിയന്ത്രിക്കുന്നത്. ഇതുപോലെ പല പ്രവർത്തനങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഗതിശക്തി പദ്ധതികൾക്കായി പുതിയ ജീവനക്കാരെ എടുത്തിട്ടില്ല. ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനായി സർക്കാർതലത്തിൽ സമ്മർദം ഉണ്ടെങ്കിലും ഇതിനുവേണ്ടുന്ന ആൾബലം ഇപ്പോൾ റെയിൽവേക്ക് ഇല്ലായെന്നുള്ളത് കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസർക്കാർ.

ദക്ഷിണമേഖലാ റെയിൽവേയ്ക്ക് പുതിയ ട്രാക്കുകൾ ഉണ്ടാക്കാൻ ഫണ്ടുകൾ അനുവദിക്കുന്നതിലെ കേന്ദ്രസർക്കാരിൻറെ വിവേചനം മുമ്പ് ചർച്ചയായിരുന്നു. കഴിഞ്ഞ ബജറ്റിൽ 13,200 കോടി രൂപ പുതിയ ലൈനുകൾ നിർമ്മിക്കുന്നതിനായി ഉത്തരമേഖലാ റെയിൽവേയ്ക്ക് വകയിരുത്തിയെങ്കിലും ദക്ഷിണമേഖലാ റെയിൽവേയ്ക്കായി വകയിരുത്തിയത് കേവലം 59 കോടി രൂപയായിരുന്നു. അതിവേഗ ട്രെയിനുകളായ വന്ദേ ഭാരത് സർവീസുകൾ പ്രഖ്യാപിച്ചതിൽ ഒന്നുപോലും കേരളത്തിന് അനുവദിച്ചിട്ടില്ലായെന്ന് സ. എ എ റഹീം എംപിക്ക് റെയിൽവേ മന്ത്രി കൊടുത്ത മറുപടിയിൽ വ്യക്തമാണ്.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ