Skip to main content

അമിതാധികാരത്തിന്റെ സ്വരം ഇന്ത്യയിൽ ശക്തിപ്പെടുന്നു തീവ്രഹിന്ദുത്വ അജൻഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുകയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യം ഭരിക്കുന്നവർ താൽപര്യപ്പെടുന്നില്ല

രാജ്യത്ത്‌ അമിതാധികാരത്തിന്റെ സ്വരം ശക്തിപ്പെട്ടുവരികയാണ്. തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ പരിരക്ഷിക്കേണ്ടവർതന്നെ തകർക്കാൻ ശ്രമിക്കുകയാണ്.

ആശങ്കാജനകവും അപകടകരവുമായ അവസ്ഥയാണ്‌ എല്ലാ മേഖലയിലും. വിദ്യാഭ്യാസം, പാർലമെന്ററി സംവിധാനം, സംസ്‌കാരം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിലെല്ലാം സംഘപരിവാർ ഇടപെടുകയാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ട വേദിയാണ്‌ പാർലമെന്റ്‌. അവിടെ നിയമനിർമാണങ്ങൾക്കൊപ്പം സാധാരണക്കാരുടെ വിഷയങ്ങളും ഗൗരവപൂർവം ചർച്ചചെയ്യപ്പെടാറുണ്ട്‌. എന്നാൽ ഇന്ന്‌ ആ അവസ്ഥ മാറി. പലപ്പോഴും പാർലമെന്റിനെ കാഴ്‌ചക്കാരാക്കി കേന്ദ്ര സർക്കാർ സംഘപരിവാർ അജന്‍ഡകൾ നടപ്പാക്കുകയാണ്‌. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഭരിക്കുന്നവർ താൽപ്പര്യപ്പെടുന്നില്ല. ഏകപക്ഷീയമായ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌.

രാജ്യത്തെ ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുകയാണ്‌. പട്ടിണിയിൽ രാജ്യം മുൻപന്തിയിലാണ്‌. രാജ്യം വൻതകർച്ചയിലായപ്പോഴും രക്ഷപ്പെട്ടത്‌ ശതകോടീശ്വരന്മാർ മാത്രമാണ്‌. ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട്‌ ബുൾഡോസർ വച്ച്‌ തകർക്കുന്നു. അതിന്‌ സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ്‌ ബിജെപി. രാജ്യത്ത്‌ വിദ്വേഷത്തിന്റെ അളവ്‌ വർധിപ്പിക്കാനാണ്‌ ബിജെപി ശ്രമം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി ഹനിക്കുകയാണ്‌ കേന്ദ്രം. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ രൂപപ്പെട്ടുവരുന്നത്‌.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം മോശമാണെന്ന്‌ ബോധപൂർവം പ്രചരിപ്പിക്കുന്നു. ചില മാധ്യമങ്ങളും ഈ പ്രചാരണത്തിന്‌ മുൻപന്തിയിലുണ്ട്‌. നമ്മുടെ സംസ്ഥാനത്തിന്റെ മികവിനെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല.

കൂടുതൽ ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.