Skip to main content

അമിതാധികാരത്തിന്റെ സ്വരം ഇന്ത്യയിൽ ശക്തിപ്പെടുന്നു തീവ്രഹിന്ദുത്വ അജൻഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുകയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യം ഭരിക്കുന്നവർ താൽപര്യപ്പെടുന്നില്ല

രാജ്യത്ത്‌ അമിതാധികാരത്തിന്റെ സ്വരം ശക്തിപ്പെട്ടുവരികയാണ്. തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ പരിരക്ഷിക്കേണ്ടവർതന്നെ തകർക്കാൻ ശ്രമിക്കുകയാണ്.

ആശങ്കാജനകവും അപകടകരവുമായ അവസ്ഥയാണ്‌ എല്ലാ മേഖലയിലും. വിദ്യാഭ്യാസം, പാർലമെന്ററി സംവിധാനം, സംസ്‌കാരം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിലെല്ലാം സംഘപരിവാർ ഇടപെടുകയാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ട വേദിയാണ്‌ പാർലമെന്റ്‌. അവിടെ നിയമനിർമാണങ്ങൾക്കൊപ്പം സാധാരണക്കാരുടെ വിഷയങ്ങളും ഗൗരവപൂർവം ചർച്ചചെയ്യപ്പെടാറുണ്ട്‌. എന്നാൽ ഇന്ന്‌ ആ അവസ്ഥ മാറി. പലപ്പോഴും പാർലമെന്റിനെ കാഴ്‌ചക്കാരാക്കി കേന്ദ്ര സർക്കാർ സംഘപരിവാർ അജന്‍ഡകൾ നടപ്പാക്കുകയാണ്‌. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഭരിക്കുന്നവർ താൽപ്പര്യപ്പെടുന്നില്ല. ഏകപക്ഷീയമായ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌.

രാജ്യത്തെ ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുകയാണ്‌. പട്ടിണിയിൽ രാജ്യം മുൻപന്തിയിലാണ്‌. രാജ്യം വൻതകർച്ചയിലായപ്പോഴും രക്ഷപ്പെട്ടത്‌ ശതകോടീശ്വരന്മാർ മാത്രമാണ്‌. ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട്‌ ബുൾഡോസർ വച്ച്‌ തകർക്കുന്നു. അതിന്‌ സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ്‌ ബിജെപി. രാജ്യത്ത്‌ വിദ്വേഷത്തിന്റെ അളവ്‌ വർധിപ്പിക്കാനാണ്‌ ബിജെപി ശ്രമം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി ഹനിക്കുകയാണ്‌ കേന്ദ്രം. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ രൂപപ്പെട്ടുവരുന്നത്‌.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം മോശമാണെന്ന്‌ ബോധപൂർവം പ്രചരിപ്പിക്കുന്നു. ചില മാധ്യമങ്ങളും ഈ പ്രചാരണത്തിന്‌ മുൻപന്തിയിലുണ്ട്‌. നമ്മുടെ സംസ്ഥാനത്തിന്റെ മികവിനെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല.

കൂടുതൽ ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.