Skip to main content

അമിതാധികാരത്തിന്റെ സ്വരം ഇന്ത്യയിൽ ശക്തിപ്പെടുന്നു തീവ്രഹിന്ദുത്വ അജൻഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുകയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യം ഭരിക്കുന്നവർ താൽപര്യപ്പെടുന്നില്ല

രാജ്യത്ത്‌ അമിതാധികാരത്തിന്റെ സ്വരം ശക്തിപ്പെട്ടുവരികയാണ്. തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കാൻ പാർലമെന്ററി സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ പരിരക്ഷിക്കേണ്ടവർതന്നെ തകർക്കാൻ ശ്രമിക്കുകയാണ്.

ആശങ്കാജനകവും അപകടകരവുമായ അവസ്ഥയാണ്‌ എല്ലാ മേഖലയിലും. വിദ്യാഭ്യാസം, പാർലമെന്ററി സംവിധാനം, സംസ്‌കാരം, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിലെല്ലാം സംഘപരിവാർ ഇടപെടുകയാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ട വേദിയാണ്‌ പാർലമെന്റ്‌. അവിടെ നിയമനിർമാണങ്ങൾക്കൊപ്പം സാധാരണക്കാരുടെ വിഷയങ്ങളും ഗൗരവപൂർവം ചർച്ചചെയ്യപ്പെടാറുണ്ട്‌. എന്നാൽ ഇന്ന്‌ ആ അവസ്ഥ മാറി. പലപ്പോഴും പാർലമെന്റിനെ കാഴ്‌ചക്കാരാക്കി കേന്ദ്ര സർക്കാർ സംഘപരിവാർ അജന്‍ഡകൾ നടപ്പാക്കുകയാണ്‌. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഭരിക്കുന്നവർ താൽപ്പര്യപ്പെടുന്നില്ല. ഏകപക്ഷീയമായ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌.

രാജ്യത്തെ ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുകയാണ്‌. പട്ടിണിയിൽ രാജ്യം മുൻപന്തിയിലാണ്‌. രാജ്യം വൻതകർച്ചയിലായപ്പോഴും രക്ഷപ്പെട്ടത്‌ ശതകോടീശ്വരന്മാർ മാത്രമാണ്‌. ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട്‌ ബുൾഡോസർ വച്ച്‌ തകർക്കുന്നു. അതിന്‌ സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ്‌ ബിജെപി. രാജ്യത്ത്‌ വിദ്വേഷത്തിന്റെ അളവ്‌ വർധിപ്പിക്കാനാണ്‌ ബിജെപി ശ്രമം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി ഹനിക്കുകയാണ്‌ കേന്ദ്രം. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ രൂപപ്പെട്ടുവരുന്നത്‌.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം മോശമാണെന്ന്‌ ബോധപൂർവം പ്രചരിപ്പിക്കുന്നു. ചില മാധ്യമങ്ങളും ഈ പ്രചാരണത്തിന്‌ മുൻപന്തിയിലുണ്ട്‌. നമ്മുടെ സംസ്ഥാനത്തിന്റെ മികവിനെ അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ല.

കൂടുതൽ ലേഖനങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്

സ. കെ എൻ ബാലഗോപാൽ

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്.

കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നത്

സ. പിണറായി വിജയൻ

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.