Skip to main content

ജുഡീഷ്വറിയെ കീഴ്പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്വറിക്ക് നേരെയുള്ള വിമർശനം എക്സിക്യൂട്ടീവിന്റെ കേവലം ഉപകരണമാക്കി ജുഡീഷ്വറിയെ മാറ്റി തീർക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്

ജുഡീഷ്യറിയെ കീഴ്‌പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്യറിക്ക് നേരെയുള്ള വിമർ‍ശനം. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പാർലിമൻ്ററി സംവിധാനത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്.

ചെറിയ ഒരാശ്വാസം ഇപ്പോൾ ജനങ്ങൾക്ക് നല്‍കുന്നത് ജുഡീഷ്യറിയുടെ നീതിനിർ‍വ്വഹണമാണ്. എന്നാൽ അതിനെപ്പോലും കീഴ്‌പ്പെടുത്താനും എക്‌സിക്യൂട്ടീവിൻ്റെ കേവലം ഉപകരണമാക്കി ജുഡീഷ്യറിയെ മാറ്റി തീർ‍ക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിഷ്പക്ഷമായി ജഡ്ജിമാരെ നിയമിക്കാനുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റിൽ‍ പറത്തിക്കൊണ്ട് ആർ‍എസ്എസ് ബന്ധമുള്ളവരേയും ബിജെപിക്കാരേയുമാണ് ജഡ്ജിമാരായി നിയമിക്കുന്നത്. കൊളീജിയത്തിൻ്റെ നിർ‍ദ്ദേശങ്ങൾ തള്ളിക്കളഞ്ഞാണ് സ്വന്തം പാര്‍ട്ടിക്കാരായ ആളുകളെ തള്ളിക്കയറ്റുന്നത്. ഇതിനെതിരെ പ്രതിരോധം തീർ‍ത്തതാണ് ഇപ്പോൾ‍ ഉപരാഷ്ട്രപതിയെ ചൊടിപ്പിച്ചത്.

പാർ‍ലിമൻ്ററി ഭൂരിപക്ഷം ഉപയോഗിച്ച് എന്ത് കൊള്ളരുതായ്മയും ചെയ്യാം എന്നുള്ള ആർ‍എസ്എസ് സംഘപരിവാർ‍ ഫാസിസ്റ്റ് നീക്കത്തിനെതിരെ പൊതുവികാരം നേരത്തെ തന്നെ ഉയർ‍ന്നുവന്നത് നമുക്കറിയാം. ഇപ്പോഴാകട്ടെ സുപ്രീംകോടതിയുടെ അധികാരത്തേയും അടിസ്ഥാന ഘടനയേയും മാറ്റുന്നതിനു വേണ്ടിയിട്ടുള്ള നീക്കമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുക. രാജ്യത്തെ ഇരുട്ടിലാക്കാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കങ്ങൾ‍ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തേണ്ടതുണ്ട്. അതിന് ജനങ്ങൾ ഒറ്റെക്കെട്ടായി മുന്നിട്ടിറങ്ങണം.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.