Skip to main content

ജുഡീഷ്വറിയെ കീഴ്പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്വറിക്ക് നേരെയുള്ള വിമർശനം എക്സിക്യൂട്ടീവിന്റെ കേവലം ഉപകരണമാക്കി ജുഡീഷ്വറിയെ മാറ്റി തീർക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്

ജുഡീഷ്യറിയെ കീഴ്‌പ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ഉപരാഷ്ട്രപതിയുടെ ജുഡീഷ്യറിക്ക് നേരെയുള്ള വിമർ‍ശനം. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പാർലിമൻ്ററി സംവിധാനത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്.

ചെറിയ ഒരാശ്വാസം ഇപ്പോൾ ജനങ്ങൾക്ക് നല്‍കുന്നത് ജുഡീഷ്യറിയുടെ നീതിനിർ‍വ്വഹണമാണ്. എന്നാൽ അതിനെപ്പോലും കീഴ്‌പ്പെടുത്താനും എക്‌സിക്യൂട്ടീവിൻ്റെ കേവലം ഉപകരണമാക്കി ജുഡീഷ്യറിയെ മാറ്റി തീർ‍ക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിഷ്പക്ഷമായി ജഡ്ജിമാരെ നിയമിക്കാനുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റിൽ‍ പറത്തിക്കൊണ്ട് ആർ‍എസ്എസ് ബന്ധമുള്ളവരേയും ബിജെപിക്കാരേയുമാണ് ജഡ്ജിമാരായി നിയമിക്കുന്നത്. കൊളീജിയത്തിൻ്റെ നിർ‍ദ്ദേശങ്ങൾ തള്ളിക്കളഞ്ഞാണ് സ്വന്തം പാര്‍ട്ടിക്കാരായ ആളുകളെ തള്ളിക്കയറ്റുന്നത്. ഇതിനെതിരെ പ്രതിരോധം തീർ‍ത്തതാണ് ഇപ്പോൾ‍ ഉപരാഷ്ട്രപതിയെ ചൊടിപ്പിച്ചത്.

പാർ‍ലിമൻ്ററി ഭൂരിപക്ഷം ഉപയോഗിച്ച് എന്ത് കൊള്ളരുതായ്മയും ചെയ്യാം എന്നുള്ള ആർ‍എസ്എസ് സംഘപരിവാർ‍ ഫാസിസ്റ്റ് നീക്കത്തിനെതിരെ പൊതുവികാരം നേരത്തെ തന്നെ ഉയർ‍ന്നുവന്നത് നമുക്കറിയാം. ഇപ്പോഴാകട്ടെ സുപ്രീംകോടതിയുടെ അധികാരത്തേയും അടിസ്ഥാന ഘടനയേയും മാറ്റുന്നതിനു വേണ്ടിയിട്ടുള്ള നീക്കമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുക. രാജ്യത്തെ ഇരുട്ടിലാക്കാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കങ്ങൾ‍ക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തേണ്ടതുണ്ട്. അതിന് ജനങ്ങൾ ഒറ്റെക്കെട്ടായി മുന്നിട്ടിറങ്ങണം.

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.