Skip to main content

കേരളത്തിലെ 76.13% വയോധികർക്കും പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ആർബിഐ റിപ്പോർട്ട്

റിസർവ്വ് ബാങ്കിന്റെ സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള 2022-23-ലെ റിപ്പോർട്ടിലെ കേരളത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പരാമർശം സാമൂഹ്യസുരക്ഷാ പെൻഷനെക്കുറിച്ചാണ്.

2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ആകെ പ്രായമായവരുടെ എണ്ണം 65.46 ലക്ഷമാണ്. ഇതിൽ 49.84 ലക്ഷം പേർക്ക്, അതായത് 76.13 ശതമാനം പേർക്കും വിവിധ പെൻഷനുകൾ ലഭിക്കുന്നുവെന്നാണ് റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. യഥാർത്ഥത്തിൽ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് കഴിഞ്ഞമാസം പെൻഷൻ ലഭിച്ചവരുടെ കണക്കുകൾ പരിശോധിച്ചാൽ കാണാനാകുക.

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ - 23.1 ലക്ഷം

കാർഷിക തൊഴിലാളി പെൻഷൻ - 4.04 ലക്ഷം

വികലാംഗ പെൻഷൻ - 3.8 ലക്ഷം

വിധവ പെൻഷൻ - 12.83 ലക്ഷം

അവിവാഹിത പെൻഷൻ - 0.8 ലക്ഷം

വിവിധ ക്ഷേമനിധി ബോർഡ് വഴി നൽകുന്ന പെൻഷൻ - 9.4 ലക്ഷം (ലഭ്യമായ വിവരമനുസരിച്ച്. ഇതിൽ 44 ക്ഷേമനിധി ബോർഡുകളിൽ 28 എണ്ണത്തിന്റെ വിവരം മാത്രമേയുള്ളൂ. ഇതിനു പുറമേ വിശ്വകർമ പെൻഷൻ, സർക്കസ് കലാകാര പെൻഷൻ, കാൻസർ രോഗികൾക്കു നൽകുന്ന പെൻഷൻ മുതലായവയുമുണ്ട്).

അതായത് ആകെ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞത് 55 ലക്ഷമാണ്. എന്നാൽ വികലാംഗ പെൻഷൻ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ ലഭിക്കുന്നവരിൽ 60 വയസ്സ് തികയാത്തവരുണ്ട്. ഇത് എകദേശം 5 ലക്ഷമായി കണക്കാക്കിയാൽ സമൂഹ്യ സുരക്ഷ /ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന 60 വയസ്സ് പൂർത്തിയായവരുടെ എണ്ണം 50 ലക്ഷം വരും. കേരളത്തിലെ ഫാമിലി പെൻഷൻ ഉൾപ്പെടെ സർവീസ് പെൻഷൻകാർ 5.45 ലക്ഷമാണ് ഇതിനു പുറമേ കേന്ദ്ര-അന്തർസംസ്ഥാന-അന്തർദേശീയ പെൻഷൻ വാങ്ങുന്നവർ എകദേശം 1 ലക്ഷം പേരുണ്ട്. ഇതിൽ 60 വയസു കഴിഞ്ഞവരാണ് ബഹുഭൂരിപക്ഷവും (എകദേശം 5.6 ലക്ഷം പേർ). അങ്ങനെ മൊത്തം 55.6 ലക്ഷം പേർ.

ഇവരിൽ ചിലർ രണ്ട് പെൻഷൻ വാങ്ങുന്നവരാണ്. ക്ഷേമ പെൻഷനുകൾ സ്വന്തം ഫണ്ടിൽ നിന്ന് പൂർണ്ണമായും നൽകുന്ന 60 വയസ് കഴിഞ്ഞവർക്ക് വയോജന പെൻഷൻ 600 രൂപ വച്ച് വാങ്ങാൻ അനുവാദമുണ്ട്. ഇതിന്റെ കണക്കുകൾകൂടി കൃത്യമായി ശേഖരിക്കേണ്ടതുണ്ട്.

1600 രൂപ പെൻഷൻ ലഭിക്കുന്നതിൽ ഏറിയാൽ 200 രൂപയിൽ താഴെ മാത്രമാണ് യുഡിഎഫ് ഭരണകാലത്ത് വരുത്തിയിട്ടുള്ള വർദ്ധനവ്. ബാക്കി പൂർണ്ണമായും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്.

സാർവ്വത്രിക സാമൂഹ്യസുരക്ഷ കേരളത്തിൽ ഒരു യാഥാർത്ഥ്യമായി തീർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും കേരളത്തോട് ഇക്കാര്യത്തിൽ കിടപിടിക്കാനാവില്ല.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം

സ. പിണറായി വിജയൻ

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്‌.

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി പോലീസിൽ സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി.

സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർത്താൽ പ്രകടനപത്രിക വലുതായി പോകുമോ? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിന്?

സ. പ്രകാശ് കാരാട്ട്

പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലായിരുന്നു എന്നാണ്. സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ അത്ര സ്ഥലം വേണോ? അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ.? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്?