Skip to main content

കേരളത്തിലെ 76.13% വയോധികർക്കും പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ആർബിഐ റിപ്പോർട്ട്

റിസർവ്വ് ബാങ്കിന്റെ സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള 2022-23-ലെ റിപ്പോർട്ടിലെ കേരളത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പരാമർശം സാമൂഹ്യസുരക്ഷാ പെൻഷനെക്കുറിച്ചാണ്.

2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ആകെ പ്രായമായവരുടെ എണ്ണം 65.46 ലക്ഷമാണ്. ഇതിൽ 49.84 ലക്ഷം പേർക്ക്, അതായത് 76.13 ശതമാനം പേർക്കും വിവിധ പെൻഷനുകൾ ലഭിക്കുന്നുവെന്നാണ് റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. യഥാർത്ഥത്തിൽ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് കഴിഞ്ഞമാസം പെൻഷൻ ലഭിച്ചവരുടെ കണക്കുകൾ പരിശോധിച്ചാൽ കാണാനാകുക.

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ - 23.1 ലക്ഷം

കാർഷിക തൊഴിലാളി പെൻഷൻ - 4.04 ലക്ഷം

വികലാംഗ പെൻഷൻ - 3.8 ലക്ഷം

വിധവ പെൻഷൻ - 12.83 ലക്ഷം

അവിവാഹിത പെൻഷൻ - 0.8 ലക്ഷം

വിവിധ ക്ഷേമനിധി ബോർഡ് വഴി നൽകുന്ന പെൻഷൻ - 9.4 ലക്ഷം (ലഭ്യമായ വിവരമനുസരിച്ച്. ഇതിൽ 44 ക്ഷേമനിധി ബോർഡുകളിൽ 28 എണ്ണത്തിന്റെ വിവരം മാത്രമേയുള്ളൂ. ഇതിനു പുറമേ വിശ്വകർമ പെൻഷൻ, സർക്കസ് കലാകാര പെൻഷൻ, കാൻസർ രോഗികൾക്കു നൽകുന്ന പെൻഷൻ മുതലായവയുമുണ്ട്).

അതായത് ആകെ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞത് 55 ലക്ഷമാണ്. എന്നാൽ വികലാംഗ പെൻഷൻ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ ലഭിക്കുന്നവരിൽ 60 വയസ്സ് തികയാത്തവരുണ്ട്. ഇത് എകദേശം 5 ലക്ഷമായി കണക്കാക്കിയാൽ സമൂഹ്യ സുരക്ഷ /ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന 60 വയസ്സ് പൂർത്തിയായവരുടെ എണ്ണം 50 ലക്ഷം വരും. കേരളത്തിലെ ഫാമിലി പെൻഷൻ ഉൾപ്പെടെ സർവീസ് പെൻഷൻകാർ 5.45 ലക്ഷമാണ് ഇതിനു പുറമേ കേന്ദ്ര-അന്തർസംസ്ഥാന-അന്തർദേശീയ പെൻഷൻ വാങ്ങുന്നവർ എകദേശം 1 ലക്ഷം പേരുണ്ട്. ഇതിൽ 60 വയസു കഴിഞ്ഞവരാണ് ബഹുഭൂരിപക്ഷവും (എകദേശം 5.6 ലക്ഷം പേർ). അങ്ങനെ മൊത്തം 55.6 ലക്ഷം പേർ.

ഇവരിൽ ചിലർ രണ്ട് പെൻഷൻ വാങ്ങുന്നവരാണ്. ക്ഷേമ പെൻഷനുകൾ സ്വന്തം ഫണ്ടിൽ നിന്ന് പൂർണ്ണമായും നൽകുന്ന 60 വയസ് കഴിഞ്ഞവർക്ക് വയോജന പെൻഷൻ 600 രൂപ വച്ച് വാങ്ങാൻ അനുവാദമുണ്ട്. ഇതിന്റെ കണക്കുകൾകൂടി കൃത്യമായി ശേഖരിക്കേണ്ടതുണ്ട്.

1600 രൂപ പെൻഷൻ ലഭിക്കുന്നതിൽ ഏറിയാൽ 200 രൂപയിൽ താഴെ മാത്രമാണ് യുഡിഎഫ് ഭരണകാലത്ത് വരുത്തിയിട്ടുള്ള വർദ്ധനവ്. ബാക്കി പൂർണ്ണമായും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്.

സാർവ്വത്രിക സാമൂഹ്യസുരക്ഷ കേരളത്തിൽ ഒരു യാഥാർത്ഥ്യമായി തീർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും കേരളത്തോട് ഇക്കാര്യത്തിൽ കിടപിടിക്കാനാവില്ല.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.