Skip to main content

ക്രൈസ്തവർക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണങ്ങൾക്ക് നേരെ കണ്ണടച്ച് ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാർ ആക്രമണത്തിന് ഇരയായവരുടെ ആവശ്വങ്ങൾ ഉയർത്തി സിപിഐ എം സംഘം

1500ൽ പരം ആദിവാസി ക്രൈസ്തവർ പലായനം ചെയ്യേണ്ടി വരികയും നിരവധി വീടുകളും പള്ളികളും തകർക്കപ്പെടുകയും ചെയ്ത ഭീകരമായ ഒരു അക്രമണപരമ്പരയാണ് ഛത്തീസ്‌ഗഢിലെ വടക്കൻ ബസ്തർ പ്രദേശത്തെ ജില്ലകളായ കൊണ്ടെഗാവ്, നാരായൺപുർ, കാങ്കർ ജില്ലകളിൽ നവംബർ-ഡിസംബർ 2022, ജനുവരി 2023 മാസങ്ങളിൽ ഉണ്ടായത്.

സംഘപരിവാർ ശക്തികളുടെ ആസൂത്രണത്തിൽ പരക്കെ അക്രമണങ്ങളും വലിയ നാശനഷ്ടങ്ങളുമുണ്ടായി എങ്കിലും ഇതുവരെയ്ക്കും സംസ്ഥാനസർക്കാരിലെ മന്ത്രികളോ കോൺഗ്രസിലെ പ്രധാനനേതാകളോ ആരും തന്നെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ അക്രമത്തിൽ ഇരയായവർക്ക് ആശ്വാസമേകാൻ എത്തുകയോ ഉണ്ടായില്ല. കോൺഗ്രസ് നയിക്കുന്ന സംസ്ഥാനസർക്കാർ ക്രമസമാധാനപാലനത്തിൽ പരാജയപ്പെടുകയും കലാപബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ കടുത്ത അനാസ്ഥ കാണിക്കുകയുമാണ്. മതന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ ബിജെപി ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കുന്നത് കോൺഗ്രസിന്റെ അജണ്ടയല്ലായെന്ന് വ്യക്തമാക്കുന്നതാണ് ഛത്തീസ്‌ഗഢിലെ സംഭവങ്ങൾ.

ജനുവരി 20-22 തീയതികളിൽ സിപിഐ എമ്മിന്റെയും ആദിവാസി അധികാർ മഞ്ചിന്റെയും നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദാ കാരാട്ട്, ഛത്തീസ്‌ഗഢ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി സ. ധർമരാജ് മഹാപാത്ര എന്നിവരുൾപ്പെട്ട ഈ സംഘം അക്രമത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സൗഹാർദത്തോടെ മുമ്പുവരെ ജീവിച്ചിരുന്ന ആദിവാസി സമൂഹങ്ങൾക്കിടയിൽ അക്രമത്തിലേക്ക് നയിക്കുന്ന രൂക്ഷമായ ഭിന്നത എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കുവാനുമാണ് എത്തിയത്.

അക്രമത്തിനിരയായവർ, പാസ്റ്റർമാർ, പുരോഹിതർ, ആദിവാസികൾ, ആദിവാസി സംഘടനകളിലെ അംഗങ്ങൾ, ഛത്തീസ്ഗഢ് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് നേതാക്കൾ എന്നിവരുൾപ്പെടെ 100-ലധികം പേരുമായി പ്രതിനിധി സംഘം സംവദിച്ചു. ജില്ലാ അധികാരികളേയും മറ്റ് അധികൃതരേയും കണ്ട് സംഘാംഗങ്ങൾ സ്ഥിതിഗതികളെ പറ്റി ചർച്ച ചെയ്തു.

അവിടെ ഉണ്ടായ അക്രമത്തിന്റെ വ്യാപ്തി മനസ്സിലാക്കാനോ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനോ സർക്കാർ തലത്തിൽ നിന്ന് ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ക്യാമ്പുകളിൽ കഴിഞ്ഞ ക്രൈസ്തവരെ നിർബന്ധപൂർവ്വം വീടുകളിലേക്ക് പറഞ്ഞയച്ച സർക്കാർ ഇവരുടെ തുടർന്നുള്ള സുരക്ഷയ്ക്കായി ഒന്നും ചെയ്യാഞ്ഞത് മൂലം ഇവർക്കിപ്പോഴും വീടുകളിൽ പ്രവേശിക്കാൻ ആയിട്ടില്ല. പലയിടങ്ങളിലും ക്രൈസ്തവർ സാമൂഹിക ബഹിഷ്കരണം നേരിടുന്നു.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ അസഹിഷ്ണുത വളർത്തിയും 'നിർബന്ധിത മതപരിവർത്തനം' എന്ന വ്യാജ ആരോപണമുന്നയിച്ചുമാണ് സംഘപരിവാർ അനുകൂല ശക്തികൾ ഈ അക്രമപരമ്പരയ്ക്ക് തിരികൊളുത്തിയത്. സന്ദർശനശേഷം പ്രതിനിധി സംഘം ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നൽകിയ വിശദമായ നിവേദനത്തിൽ ആദിവാസി ക്രൈസ്തവർ നേരിടുന്ന അനീതികൾ വിവരിച്ചിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.