Skip to main content

ക്രൈസ്തവർക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണങ്ങൾക്ക് നേരെ കണ്ണടച്ച് ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാർ ആക്രമണത്തിന് ഇരയായവരുടെ ആവശ്വങ്ങൾ ഉയർത്തി സിപിഐ എം സംഘം

1500ൽ പരം ആദിവാസി ക്രൈസ്തവർ പലായനം ചെയ്യേണ്ടി വരികയും നിരവധി വീടുകളും പള്ളികളും തകർക്കപ്പെടുകയും ചെയ്ത ഭീകരമായ ഒരു അക്രമണപരമ്പരയാണ് ഛത്തീസ്‌ഗഢിലെ വടക്കൻ ബസ്തർ പ്രദേശത്തെ ജില്ലകളായ കൊണ്ടെഗാവ്, നാരായൺപുർ, കാങ്കർ ജില്ലകളിൽ നവംബർ-ഡിസംബർ 2022, ജനുവരി 2023 മാസങ്ങളിൽ ഉണ്ടായത്.

സംഘപരിവാർ ശക്തികളുടെ ആസൂത്രണത്തിൽ പരക്കെ അക്രമണങ്ങളും വലിയ നാശനഷ്ടങ്ങളുമുണ്ടായി എങ്കിലും ഇതുവരെയ്ക്കും സംസ്ഥാനസർക്കാരിലെ മന്ത്രികളോ കോൺഗ്രസിലെ പ്രധാനനേതാകളോ ആരും തന്നെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ അക്രമത്തിൽ ഇരയായവർക്ക് ആശ്വാസമേകാൻ എത്തുകയോ ഉണ്ടായില്ല. കോൺഗ്രസ് നയിക്കുന്ന സംസ്ഥാനസർക്കാർ ക്രമസമാധാനപാലനത്തിൽ പരാജയപ്പെടുകയും കലാപബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ കടുത്ത അനാസ്ഥ കാണിക്കുകയുമാണ്. മതന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ ബിജെപി ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കുന്നത് കോൺഗ്രസിന്റെ അജണ്ടയല്ലായെന്ന് വ്യക്തമാക്കുന്നതാണ് ഛത്തീസ്‌ഗഢിലെ സംഭവങ്ങൾ.

ജനുവരി 20-22 തീയതികളിൽ സിപിഐ എമ്മിന്റെയും ആദിവാസി അധികാർ മഞ്ചിന്റെയും നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദാ കാരാട്ട്, ഛത്തീസ്‌ഗഢ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി സ. ധർമരാജ് മഹാപാത്ര എന്നിവരുൾപ്പെട്ട ഈ സംഘം അക്രമത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സൗഹാർദത്തോടെ മുമ്പുവരെ ജീവിച്ചിരുന്ന ആദിവാസി സമൂഹങ്ങൾക്കിടയിൽ അക്രമത്തിലേക്ക് നയിക്കുന്ന രൂക്ഷമായ ഭിന്നത എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കുവാനുമാണ് എത്തിയത്.

അക്രമത്തിനിരയായവർ, പാസ്റ്റർമാർ, പുരോഹിതർ, ആദിവാസികൾ, ആദിവാസി സംഘടനകളിലെ അംഗങ്ങൾ, ഛത്തീസ്ഗഢ് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് നേതാക്കൾ എന്നിവരുൾപ്പെടെ 100-ലധികം പേരുമായി പ്രതിനിധി സംഘം സംവദിച്ചു. ജില്ലാ അധികാരികളേയും മറ്റ് അധികൃതരേയും കണ്ട് സംഘാംഗങ്ങൾ സ്ഥിതിഗതികളെ പറ്റി ചർച്ച ചെയ്തു.

അവിടെ ഉണ്ടായ അക്രമത്തിന്റെ വ്യാപ്തി മനസ്സിലാക്കാനോ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനോ സർക്കാർ തലത്തിൽ നിന്ന് ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ക്യാമ്പുകളിൽ കഴിഞ്ഞ ക്രൈസ്തവരെ നിർബന്ധപൂർവ്വം വീടുകളിലേക്ക് പറഞ്ഞയച്ച സർക്കാർ ഇവരുടെ തുടർന്നുള്ള സുരക്ഷയ്ക്കായി ഒന്നും ചെയ്യാഞ്ഞത് മൂലം ഇവർക്കിപ്പോഴും വീടുകളിൽ പ്രവേശിക്കാൻ ആയിട്ടില്ല. പലയിടങ്ങളിലും ക്രൈസ്തവർ സാമൂഹിക ബഹിഷ്കരണം നേരിടുന്നു.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ അസഹിഷ്ണുത വളർത്തിയും 'നിർബന്ധിത മതപരിവർത്തനം' എന്ന വ്യാജ ആരോപണമുന്നയിച്ചുമാണ് സംഘപരിവാർ അനുകൂല ശക്തികൾ ഈ അക്രമപരമ്പരയ്ക്ക് തിരികൊളുത്തിയത്. സന്ദർശനശേഷം പ്രതിനിധി സംഘം ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നൽകിയ വിശദമായ നിവേദനത്തിൽ ആദിവാസി ക്രൈസ്തവർ നേരിടുന്ന അനീതികൾ വിവരിച്ചിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.