Skip to main content

കേന്ദ്രം 40,000 കോടി കുറച്ചിട്ടും വർഷാന്ത്യ ചെലവ് 20,000 കോടി കടന്നു



പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക വർഷാന്ത്യത്തിൽ വരവിലും ചെലവിലും റെക്കോഡ് പ്രകടനവുമായി സംസ്ഥാന സർക്കാർ. വർഷാന്ത്യ സർക്കാർ ചെലവ് 20,000 കോടി രൂപ പിന്നിട്ടപ്പോൾ പദ്ധതിച്ചെലവ്‌ 90 ശതമാനത്തിലെത്തി.

ബജറ്റിൽ പ്രഖ്യാപിച്ച പ്രതീക്ഷിത വരുമാനത്തിൽ കേന്ദ്ര നിലപാടുമൂലം 40,000 കോടി കുറവുണ്ടായപ്പോഴാണ് ഈ നേട്ടം. തനത്‌ നികുതി വരുമാനത്തിൽമാത്രം 11,848 കോടി രൂപയുടെ വർധനയുണ്ടായി. മുൻവർഷം 58,341 കോടിയായിരുന്നത് നിലവിൽ 70,189 കോടിയിലെത്തി. രണ്ടുവർഷത്തിലായുള്ള വർധന 23,528 കോടിയാണ്. നികുതിയേതര വരുമാനത്തിൽ ഇരട്ടിവർധനയാണ്. മുൻവർഷം 10,463 കോടിയായിരുന്നത് 15,355 കോടിയിലേക്കെത്തി.

പൊതു ചെലവുകളിൽ കുറവ്‌ വരുത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിജയം. ശമ്പളം, പെൻഷൻ, വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ പതിനായിരം കോടിയുടെ നിർബന്ധിത ചെലവ്‌ ഉറപ്പാക്കി. വാർഷിക പദ്ധതി ബില്ലിന് പതിനായിരം കോടി രൂപ ഈമാസംമാത്രം നൽകി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്‌ 96.37 ശതമാനത്തിലെത്തിച്ചു. സർക്കാർ വാർഷിക പദ്ധതിച്ചെലവ്‌ 83 ശമാനം കടന്നു. തടസ്സവും തിരക്കുമില്ലാതെ ട്രഷറികൾ പ്രവർത്തിച്ചു. വെള്ളിയാഴ്‌ചകൂടി പ്രവർത്തിക്കുന്നതോടെ പദ്ധതിച്ചെലവ്‌ കൂടുതൽ ഉയരും.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.