Skip to main content

കേന്ദ്രം 40,000 കോടി കുറച്ചിട്ടും വർഷാന്ത്യ ചെലവ് 20,000 കോടി കടന്നു



പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക വർഷാന്ത്യത്തിൽ വരവിലും ചെലവിലും റെക്കോഡ് പ്രകടനവുമായി സംസ്ഥാന സർക്കാർ. വർഷാന്ത്യ സർക്കാർ ചെലവ് 20,000 കോടി രൂപ പിന്നിട്ടപ്പോൾ പദ്ധതിച്ചെലവ്‌ 90 ശതമാനത്തിലെത്തി.

ബജറ്റിൽ പ്രഖ്യാപിച്ച പ്രതീക്ഷിത വരുമാനത്തിൽ കേന്ദ്ര നിലപാടുമൂലം 40,000 കോടി കുറവുണ്ടായപ്പോഴാണ് ഈ നേട്ടം. തനത്‌ നികുതി വരുമാനത്തിൽമാത്രം 11,848 കോടി രൂപയുടെ വർധനയുണ്ടായി. മുൻവർഷം 58,341 കോടിയായിരുന്നത് നിലവിൽ 70,189 കോടിയിലെത്തി. രണ്ടുവർഷത്തിലായുള്ള വർധന 23,528 കോടിയാണ്. നികുതിയേതര വരുമാനത്തിൽ ഇരട്ടിവർധനയാണ്. മുൻവർഷം 10,463 കോടിയായിരുന്നത് 15,355 കോടിയിലേക്കെത്തി.

പൊതു ചെലവുകളിൽ കുറവ്‌ വരുത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിജയം. ശമ്പളം, പെൻഷൻ, വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ പതിനായിരം കോടിയുടെ നിർബന്ധിത ചെലവ്‌ ഉറപ്പാക്കി. വാർഷിക പദ്ധതി ബില്ലിന് പതിനായിരം കോടി രൂപ ഈമാസംമാത്രം നൽകി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്‌ 96.37 ശതമാനത്തിലെത്തിച്ചു. സർക്കാർ വാർഷിക പദ്ധതിച്ചെലവ്‌ 83 ശമാനം കടന്നു. തടസ്സവും തിരക്കുമില്ലാതെ ട്രഷറികൾ പ്രവർത്തിച്ചു. വെള്ളിയാഴ്‌ചകൂടി പ്രവർത്തിക്കുന്നതോടെ പദ്ധതിച്ചെലവ്‌ കൂടുതൽ ഉയരും.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.